ചരിത്ര വിധിയെ ഗൂഗിള്‍ ഇന്ത്യയും ഫേസ്ബുക്കും ഏറ്റെടുത്തത് ഇങ്ങനെ

Published : Sep 07, 2018, 07:20 AM ISTUpdated : Sep 10, 2018, 04:19 AM IST
ചരിത്ര വിധിയെ ഗൂഗിള്‍ ഇന്ത്യയും ഫേസ്ബുക്കും ഏറ്റെടുത്തത് ഇങ്ങനെ

Synopsis

മഴവില്‍  പതാക ഹോം പേജില്‍ നമല്‍കിയാണ് ഗൂഗിള്‍ ഇന്ത്യ വിധിയെ സ്വാഗതം ചെയ്തത്. ഫേസ്ബുക്ക് ഇന്ത്യയുടെ സോഷ്യല്‍ മീഡിയ പേജ് പ്രൊഫൈല്‍ പിക്ചര്‍ നല്‍കിയതും മഴവില്‍ നിറത്തില്‍. 

സ്വവര്‍ഗ ലൈംഗികത അംഗീകരിച്ചുകൊണ്ടുള്ള  ചരിത്രപരമായ വിധിയ്ക്ക് ഇന്ത്യ സാക്ഷിയായപ്പോള്‍ പിന്തുണയുമായി ഗൂഗിള്‍ ഇന്ത്യയും ഫേസ്ബുക്കും. മഴവില്‍  പതാക ഹോം പേജില്‍ നമല്‍കിയാണ് ഗൂഗിള്‍ ഇന്ത്യ വിധിയെ സ്വാഗതം ചെയ്തത്. വെബ്പേജില്‍ സെര്‍ച്ച് ബാറിന് താഴെ മഴവില്‍ പതാക നല്‍കുക കൂടി ചെയ്തു ഗൂഗിള്‍. കഴ്സര്‍ ഈ പതാകയിലെത്തുമ്പോള്‍ 'തുല്യ നീതി ആഘോഷിക്കുന്നു' എന്ന സന്ദേശവും തെളിയുന്നു.

 

ഫേസ്ബുക്ക് ഇന്ത്യയുടെ സോഷ്യല്‍ മീഡിയ പേജ് പ്രൊഫൈല്‍ പിക്ചര്‍ നല്‍കിയതും മഴവില്‍ നിറത്തില്‍. എല്‍ജിബിടി സമൂഹത്തിന്‍റെ ചിഹ്നമായാണ് മഴവില്‍ പാതകയെ കണക്കാക്കുന്നത്.  വിധി പുറത്തുവന്നതോടെ രാജ്യം മുഴുവന്‍ ആഘോഷമാക്കുകയാണ്. 

ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞത്. വൈവിധ്യത്തിന്‍റെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്‍റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു, ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസമെന്ന ഉറപ്പ് പാലിച്ചില്ലെന്ന് പരാതി; പണിമുടക്ക് ജനുവരി 27ന്
5.3 കോടിയുടെ വൻ തട്ടിപ്പ്; ഷംഷാദ് ബീഗം, 'കെപിസിസി മഹിളാ യൂണിറ്റ്' നേതാവെന്ന് പരിചയപ്പെടുത്തും; ബംഗളൂരുവിൽ വിവാദം