
കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിന്‍റെ രണ്ടാം ഘട്ട വികസനത്തിന് സംസ്ഥാന സർക്കാർ അനുമതി നല്‍കി. 590 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
മൊത്തം പദ്ധതി തുകയില്‍ 118 കോടി രൂപ സര്‍ക്കാര്‍ വിഹിതമാണ്. അവശേഷിച്ച 472 കോടി രൂപ ഫ്രഞ്ച് ധനകാര്യസ്ഥാപനമായ എ.എഫ്.ഡി വായ്പയായി നല്‍കും. കൊച്ചി നഗരത്തിലെ ബസ്, മെട്രോ, ജലമെട്രോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളെ ഒരുമിപ്പിച്ചുള്ള പദ്ധതിയാണ് രണ്ടാം ഘട്ടവികസനത്തിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam