ഹജ്ജ് നിയമലംഘനം തടയാന്‍ പരിശോധന കര്‍ശനമാക്കി

Published : Aug 08, 2017, 12:24 AM ISTUpdated : Oct 05, 2018, 03:59 AM IST
ഹജ്ജ് നിയമലംഘനം തടയാന്‍ പരിശോധന കര്‍ശനമാക്കി

Synopsis

ജിദ്ദ: ഹജ്ജ് നിയമലംഘനങ്ങള്‍ തടയാന്‍ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും മക്കയിലും പരിശോധന കര്‍ശനമാക്കി. അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പലരും ഇതിനകം പിടിയിലായി. അനുമതിപത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവരെയും അവരെ സഹായിക്കുന്നവരെയും കണ്ടെത്താനായി ശക്തമായ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കും, മക്കയില്‍ താമസിക്കുന്നവര്‍ക്കും,മക്കയില്‍ ജോലി ചെയ്യുന്നവര്‍ക്കും മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ മക്കയില്‍ പ്രവേശിക്കാം.

അല്ലാത്ത പക്ഷം പ്രവേശന കവാടങ്ങളില്‍ വെച്ച് തടയും. അനുമതി പത്രമില്ലാത്തവര്‍ക്ക്  യാത്രാ സഹായം ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇതിനകം ചെക്ക്‌പോയിന്റില്‍ പിടിയിലായി. ഇഖാമ നമ്പര്‍ രേഖപ്പെടുത്തി പലരെയും തിരിച്ചയച്ചു. ഹറമിന്റെ ചുറ്റുഭാഗത്ത് യാത്രക്കാരുള്ള വാഹനങ്ങള്‍ പ്രത്യേകം പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ കയറ്റിയതിനും വാഹനത്തിനു കേടുപാടുകള്‍ ഉള്ളതിനാലും പല വാഹനങ്ങളും  പിടിച്ചിടുകയും പിഴ ഈടാക്കുകയും ചെയ്ത അനുഭവം ഇതിനകം പല മലയാളികള്‍ക്കും ഉണ്ടായി.

നിയമലംഘകര്‍ക്കെതിരെ തടവ്, പിഴ, നാടു കടത്തല്‍, പിന്നീട് സൗദിയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തല്‍, വാഹനം കണ്ടു കെട്ടല്‍ തുടങ്ങിയ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചാല്‍ ഒരു യാത്രക്കാരന് അമ്പതിനായിരം റിയാല്‍ എന്ന തോതില്‍ ഡ്രൈവര്‍ക്ക് പിഴ ചുമത്തുമെന്ന് പാസ്‌പോര്‍ട്ട്‌ വിഭാഗം അറിയിച്ചു. കൂടാതെ വാഹനം കണ്ടു കെട്ടുന്നതോടൊപ്പം ആറു മാസത്തെ തടവും അനുഭവിക്കേണ്ടി വരും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വര്‍ണം എവിടെ? നിര്‍ണായക വിവരം തേടി മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി
ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ, 'പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥതാ വാദം തെറ്റ്'