
പാനിപത്ത്: ഗായികയും നർത്തകിയുമായ ഹർഷിത ദാഹിയയുടെ കൊലപാതകം സഹോദരിയുടെ ഭർത്താവിന്റെ ക്വട്ടേഷനായിരുന്നെന്ന് പോലീസ്. ദാഹിയയുടെ സഹോദരി ലതയുടെ ഭർത്താവും ഗുണ്ടയുമായ ദിനേഷ് കർള കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഹരിയാനയിലെ ജയിലിൽ ചോദ്യം ചെയ്യലിലാണ് കൊലപാതകം നടത്താൻ ഗൂഡാലോചന നടത്തിയതായി ദിനേഷ് പോലീസിനോട് സമ്മതിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട നാലു പേരുടെ വിവരങ്ങൾ കർള വെളിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
2014 ൽ ദിനേഷ് തന്നെ പീഡിപ്പിക്കുകയും അമ്മയെ കൊലപ്പെടുത്തുകയും ചെയ്തതായി ദാഹിയ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം സഹോദരി ലതയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ദാഹിയയെ കൊലപ്പെടുത്തിയത് തന്റെ ഭർത്താവാണെന്നും ലത ആരോപിച്ചു. ദിനേഷ് കർളയ്ക്കെതിരായി ഡൽഹിയിലും ഹരിയാനയിലുമായി 12 കേസുകളാണുള്ളത്.
സംഗീത പരിപാടിക്കു ശേഷം മടങ്ങുമ്പോൾ അജ്ഞാതരുടെ ആക്രമണത്തിലാണ് ഹർഷിത (22) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം 4.15 ന് ഹരിയാനയിലെ പാനിപട്ട് ജില്ലയിലായിരുന്നു സംഭവം. സഹപ്രവർത്തകനും സഹായിക്കുമൊപ്പം ഹർഷിത കാറിൽ വീട്ടിലേക്കു വരികയായിരുന്നു.
ഇവരെ കാറിൽനിന്നും അക്രമികൾ വലിച്ചിറക്കിയ ശേഷം ഹർഷിതയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും വെടിയേറ്റ ഹർഷിത സംഭവസ്ഥ ലത്തുതന്നെ മരിച്ചു. ഏഴ് തവണയാണ് അക്രമികൾ വെടിയുതിർത്തത്. ഹർഷിതയുടെ മുഖത്തും കഴുത്തിലുമായി ആറ് വെടിയുണ്ടകൾ തുളച്ചുകയറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam