
കൊച്ചി: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസിലെ രണ്ടാം പ്രതി അനുശാന്തി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. വിധി സ്റ്റേ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കാമുകനുമൊത്ത് മകളേയും ഭര്‍തൃമാതാവിനേയും കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് അനുശാന്തി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്വകാര്യ കമ്പനിയില്‍ ടീം ലീഡറായിരുന്ന അനുശാന്തിയുടെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam