അഞ്ച് വിവരാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

Published : Aug 30, 2017, 07:33 PM ISTUpdated : Oct 05, 2018, 01:13 AM IST
അഞ്ച് വിവരാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

Synopsis

കൊച്ചി: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അഞ്ച് വിവരാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.  എന്നാല്‍ മുഖ്യ വിവരാവകാശ കമ്മീഷര്‍ വിന്‍സന്‍ എം പോളിന് തല്‍സ്ഥാനത്ത് തുടരാമെന്നും കോടതി നിര്‍ദേശിച്ചു. വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം സംബന്ധിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഉത്തരവ്. 

ഉമ്മന്‍ചാണ്ടി  സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫ് പശ്ചാത്തലമുള്ള  അഞ്ച് പേരെ വിവരാവകാശ കമ്മിഷന്‍ അംഗങ്ങളായി നിയമിച്ചിരുന്നു. എന്നാല്‍ ഈ നിയമനം ഗവര്‍‍ണര്‍ അംഗീകരിച്ചില്ല. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഈ അഞ്ചുപേരെയും തല്‍സ്ഥാനത്ത് അടിയന്തരമായി നിയമിക്കാന്‍ ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്ത് എല്‍.ഡി.എഫ് സര്‍‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. വി.എസ് അച്യുതാനന്ദനും ആര്‍.ടി.ഐ ഫെഡറേഷനും കേസില്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാരഡി ​ഗാന വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി സിപിഎം, തീരുമാനം ഇന്നത്തെ സെക്രട്ടറിയറ്റ് യോ​ഗത്തിൽ
'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും'; പ്രതികരിച്ച് യുവതി