ഇവിടെ എന്താണ് നടക്കുന്നതെന്ന് ഹൈക്കോടതി; മണിയെ ന്യായീകരിച്ച് സര്‍ക്കാര്‍

Published : Apr 28, 2017, 05:49 AM ISTUpdated : Oct 05, 2018, 03:21 AM IST
ഇവിടെ എന്താണ് നടക്കുന്നതെന്ന് ഹൈക്കോടതി; മണിയെ ന്യായീകരിച്ച് സര്‍ക്കാര്‍

Synopsis

കൊച്ചി: വൈദ്യുതി മന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗത്തില്‍ സര്‍ക്കാരിനെയും മന്ത്രിയെയും വിമര്‍ശിച്ച് ഹൈക്കോടതി. ഇവിടെ എന്താണ് നടക്കുന്നതെന്നും ഡിജിപി ഇതൊന്നും കാണുന്നില്ലെയെന്നും ഹോക്കോടതി ചോദിച്ചു. മണിയുടെ വിവാദപരാമര്‍ശങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജി പരിഗണക്കവെയാണ് വിമര്‍ശനം.

എന്നാല്‍ മന്ത്രി എം.എം. മണിയെ ന്യായീകരിച്ച് സര്‍ക്കാര്‍ രംഗത്തെത്തി. സ്ത്രീകളെകുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരെക്കുറിച്ചാണ് പറഞ്ഞതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് എന്തും പറയാമോ എന്ന് കോടതി തിരിച്ച് ചോദിച്ചു. 

മണിക്കെതിരായ പരാതിയില്‍ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി ചോദിച്ചു. ഇടുക്കി എസ്പിയോട് കോടതി വിശദീകരണം ചോദിച്ചു. മണിയുടെ പ്രസംഗത്തിന്റെ സിഡി ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ