
ദില്ലി: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെതിരെ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പ്രവേശന മേൽനോട്ട സമിതിയാണ് അന്വേഷണം നടത്തേണ്ടത്. 2016-17 വർഷം കോളേജില്‍ നിന്ന് പുറത്തായ 150 വിദ്യാർത്ഥികളിൽ ഇന്ന് തലവരിപ്പണം വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം പ്രവേശനത്തിനും കോടതി അനുമതിയില്ല.
കുട്ടികൾക്ക് ഇരട്ടിഫീസ് തിരിച്ചുനൽകിയോ എന്നതും അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. 2016–17 വര്‍ഷത്തെ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് തലവരിപ്പണം വാങ്ങിയെന്ന പരാതിയിലാണ് വിധി. 2016-17 വര്‍ഷം കുട്ടികൾ നൽകിയ ഫീസിന്‍റെ വിവരങ്ങൾ അടങ്ങിയ രേഖകൾ സമര്‍പ്പിക്കാൻ പ്രവേശന മേൽനോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയുടെതാണ് ഉത്തരവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam