അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഹിലരി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി

Published : Jun 07, 2016, 06:11 AM ISTUpdated : Oct 05, 2018, 12:04 AM IST
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഹിലരി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി

Synopsis

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകും. 2,383 ഡെലിഗേറ്റുകളുടെ പിന്തുണയോടെ ഹിലരി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിര്‍ണ്ണായക നാഴികക്കല്ലെന്നായിരുന്നു ഹിലരിയുടെ പ്രതികരണം.  പ്യൂട്ടോറിക്കയിലെ പ്രൈമറിയിലെ മിന്നും ജയത്തോടെയാണ് എതിരാളികളെ പിന്നിലാക്കി ഹിലരി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകുന്നത്.

എപി റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ലോംഗ് ബീച്ചിലെ റാലിയില്‍ പങ്കെടുക്കുകയായിരുന്നു ഹിലരി. എന്നാല്‍ ജൂലൈയില്‍ നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ സൂപ്പര്‍ ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പിച്ചാലേ, ഹിലരി വിജയിച്ചെന്ന് പറയാനാകൂവെന്നായിരുന്നു തൊട്ടടുത്ത എതിരാളി ബേണി സാന്‍ഡേഴ്‌സന്റെ പ്രതികരണം. പിന്തള്ളപ്പെട്ടെങ്കിലും ഫിലാഡല്‍ഫിയ കണ്‍വെന്‍ഷന്‍ വരെ മത്സര രംഗത്ത് തുടരുമെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു. 1569 പേരുടെ പിന്തുണയാണ് സാന്‍ഡേഴ്‌സിന് ഇപ്പോഴുള്ളത്. എന്നാല്‍, കണ്‍വെന്‍ഷനില്‍ വോട്ടുചെയ്യുന്ന 571 സൂപ്പര്‍ ഡെലിഗേറ്റുകള്‍ ഹിലരിക്കുള്ള പിന്തുണ നേരത്തെ തന്നെ പരസ്യമാക്കിയിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1238 പേരുടെ പിന്തുണ ഉറപ്പിച്ചാണ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായത്.  ഇന്ന് നടക്കുന്ന കാലിഫോര്‍ണി, മൊണ്ടാന, ന്യൂ മെക്സിക്കോ, നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, ന്യൂജേഴ്സി പ്രൈമറികള്‍ കൂടി കഴിയുമ്പോള്‍ ഹിലരിയുടെ മുന്നേറ്റത്തിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകും.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ വനിതാസ്ഥാനാര്‍ത്ഥിയെന്ന നേട്ടവും ഇനി ഹിലരിക്ക് മാത്രം സ്വന്തം. 1789ല്‍ അധികാരത്തിലെത്തിയ ജോര്‍ജ് വാഷിംഗ്ടണ്‍ മുതല്‍ ബരാക് ഒബാമ വരെ 44 പുരുഷന്‍മാര്‍ ഭരിച്ച അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി, പ്രഥമവനിതയും സെനറ്ററും സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്ന ഹിലരി ക്ലിന്റണ്‍ എത്തുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നവംബര്‍ 8നാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം