ഭാര്യയ്ക്കും നവജാത ശിശുവിനും ക്രൂര മർദ്ദനം; കാടുകയറിയ ഭര്‍ത്താവ് പിടിയില്‍

Published : Jan 14, 2017, 05:46 PM ISTUpdated : Oct 04, 2018, 05:19 PM IST
ഭാര്യയ്ക്കും നവജാത ശിശുവിനും ക്രൂര മർദ്ദനം; കാടുകയറിയ ഭര്‍ത്താവ് പിടിയില്‍

Synopsis

ഉച്ചയോടെ നേര്യമംഗലം ഷാപ്പിൽ രവി എത്തിയതായുള്ള രഹസ്യ വിവരം കിട്ടിയ അടിമാലി പൊലീസ്, ഉടനടി ഷാപ്പിലെത്തി രവിയെ പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലെ അക്രമത്തിനു ശേഷം കാടുകയറിയ രവി വിശപ്പും ക്ഷീണവും കടുത്തപ്പോഴാണ്  നേര്യമംഗലം ഷാപ്പിലെത്തിയത്. നാലുകുട്ടികളുടെ അമ്മയായ വിമല അഞ്ചാമതു ഗർഭിണിയായ വിവരം മറച്ചുവച്ചതിലുളള ദേഷ്യം കൊണ്ടാണ് മർദ്ദിച്ചതെന്ന് രവി പോലീസിനോടു പറഞ്ഞു.

നടുവേദനക്ക് ചികിതസക്കായെത്തിച്ചപ്പോഴായിരുന്നു ഭാര്യയുടെ പ്രസവമെന്നും രവി പറഞ്ഞു. മർദ്ദനത്തിനിരയായ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുളള വിമലക്കിതുവരെ ബോധം വീണ്ടുകിട്ടിയിട്ടില്ല, ആറാം മാസത്തിൽ പിറന്ന കുഞ്ഞും അവശനിലയിലാണ്. പാറക്കെട്ടിലൂടെ കാലിൽ പിടിച്ചു വലിച്ചിഴച്ചും കല്ലുകൊണ്ട് ഇടിച്ചുമാണ് ഭാര്യ വിമലയോടുള്ള അരിശം രവിതീർത്തത്.  മാസം തികയാതെ പിറന്ന കുഞ്ഞിനെ പാലൂട്ടാൻ രവി അനുവദിച്ചിരുന്നുമില്ല.

ഇവരുടെ മറ്റ് നാലുകുട്ടികളും നോക്കിനിൽക്കെയായിരുന്നു സംഭവം. കുട്ടികളുടെനിലവിളി ശബ്ദം കേട്ട് നാട്ടുകാർ കൂട്ടിയതോടെയാണ് രവി മർദ്ദനം നിറുത്തി കാട്ടിലേക്കു കയറി രക്ഷപെട്ടത്. രവിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'
ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'