
അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും. അരുണാചൽ അതിർത്തിയിലെ വിവിധ മേഖലകളിൽ നിലനിൽക്കുന്ന സംഘർഷങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക ഉന്നതതല ചർച്ച നടക്കുന്നത്
കോർപ്സ് കമാൻഡറായ ലെഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയയാണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകുന്നത് . പ്രശ്നങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ ചൈനീസ് സൈന്യം സ്വീകരിച്ചിരിക്കുന്ന കടന്നുകയറ്റ നിലപാടുകളോടും നീക്കങ്ങളോടും ഇന്ത്യൻ സൈന്യം അതിശക്തമായ രീതിയിലാണ് പ്രതികരിച്ചിട്ടുള്ളതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈന സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ ഉന്നത സൈനിക ചർച്ച നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിർത്തിയിൽ സമാധാനവും ശാന്തതയും നിലനിർത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam