പന്ത്രണ്ട് വയസിനു താഴെയുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്താൽ വധശിക്ഷ

Published : Jul 30, 2018, 08:02 PM IST
പന്ത്രണ്ട് വയസിനു താഴെയുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്താൽ വധശിക്ഷ

Synopsis

പന്ത്രണ്ടു മുതൽ പതിനാറു വയസുവരെയുള്ളവരെ ബലാൽസംഗം ചെയ്താൽ കുറഞ്ഞ ശിക്ഷ പത്തിൽ നിന്ന് ഇരുപത് കൊല്ലമായും കൂട്ടബലാൽസംഗമെങ്കിൽ ജീവപര്യന്തമായും ഉയർത്തി

ദില്ലി: പന്ത്രണ്ട് വയസിനു താഴെയുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്താൽ വധശിക്ഷ വരെ നല്‍കാനുള്ള ബില്‍ ലോക്സഭ ഏകകണ്ഠമായി പാസാക്കി. കുറഞ്ഞത് ഇരുപത് വർഷം തടവുശിക്ഷയോ വധശിക്ഷയോ നല്‍കാനാണ് വ്യവസ്ഥ. കൂട്ടബലാൽസംഗമാണെങ്കിൽ ജീവപര്യന്തമോ വധശിക്ഷയോ നല്‍കണമെന്നാണ് നിർദ്ദേശം. 

പന്ത്രണ്ടു മുതൽ പതിനാറു വയസുവരെയുള്ളവരെ ബലാൽസംഗം ചെയ്താൽ കുറഞ്ഞ ശിക്ഷ പത്തിൽ നിന്ന് ഇരുപത് കൊല്ലമായും കൂട്ടബലാൽസംഗമെങ്കിൽ ജീവപര്യന്തമായും ഉയർത്തി. പതിനാറു വയസിനു മുകളിലെങ്കിൽ കുറഞ്ഞ ശിക്ഷ 7 വർഷം എന്ന നിലവിലെ വ്യവസ്ഥ പത്തു വർഷമാക്കി ഉയർത്തി.

ആൺകുട്ടികൾക്ക് എതിരെയുള്ള അക്രമത്തിന് നിലവിലെ വ്യവസ്ഥകളിൽ മാറ്റമില്ല. ബില്‍ ചർച്ചയ്ക്കിടെ ജമ്മുകശ്മീരിലെ കതുവയിൽ എട്ടു വയസ്സുകാരിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവം എൻകെ പ്രേമചന്ദ്രൻ സഭയിൽ ഉയർത്തിയത് ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്