ഇന്ത്യ-പാക് വിഷയത്തിൽ ട്രംപ് ഇടപെടേണ്ടെന്ന് ഇന്ത്യ

Web Desk |  
Published : Apr 04, 2017, 01:22 PM ISTUpdated : Oct 05, 2018, 12:36 AM IST
ഇന്ത്യ-പാക് വിഷയത്തിൽ ട്രംപ് ഇടപെടേണ്ടെന്ന് ഇന്ത്യ

Synopsis

ദില്ലി: ഇന്ത്യാ പാകിസ്ഥാൻ സംഘർഷം ലഘൂകരിക്കാൻ ആവശ്യമെങ്കിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടുമെന്ന ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലെയുടെ നിലപാട് ഇന്ത്യ തള്ളി. തർക്കത്തിൽ ബാഹ്യ ഇടപെടൽ അല്ല പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദത്തിനെതിരെയുള്ള നടപടിയാണ് ആവശ്യമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധിയായി ചുമതലയേല്ക്കും ഇന്ത്യാ പാകിസ്ഥാൻ സംഘർഷത്തെക്കുറിച്ച് മുമ്പ് നിക്കി ഹാലെ മാധ്യമങ്ങളോട് പറഞ്ഞ നിലപാടാണ് ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുന്നത്. എന്തെങ്കിലും സംഭവിക്കുന്നത് വരെ അമേരിക്കയ്ക്ക് കാത്തിരിക്കാനാവില്ല. അമേരിക്ക ഇക്കാര്യത്തിൽ ഇടപെട്ടേക്കും. സംഘർഷം ലഘൂകരിക്കണം. പ്രസിഡന്റ് ഡോൺൾഡ് ട്രംപിന്റെ തലത്തിൽ ഇടപെടൽ ഉണ്ടായാലും അത്ഭുതപ്പെടാനില്ല എന്നും നിക്കി ഹാലെ പറഞ്ഞു.

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള തർക്കം പരിഹരിക്കാൻ മൂന്നാം കക്ഷി ഇടപെടേണ്ട എന്ന് ഇന്ത്യ പ്രതികരിച്ചു. ഭീകരവാദവും അക്രമവും അവസാനിപ്പിക്കുന്ന അന്തരീക്ഷത്തിൽ ഉഭയകക്ഷി ചർച്ചയിലൂടെ വിഷയം പരിഹരിക്കും എന്ന നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് വിദേശാകാര്യ വക്താവ് ഗോപാൽ ബാഗ്ലെ അറിയിച്ചു. മേഖലയുടെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്ന പാക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം നടപടി എടുക്കുകയാണ് വേണ്ടെതെന്നും ഇന്ത്യ പ്രതികരിച്ചു. ഇന്ത്യാ-പാകിസ്ഥാൻ ബന്ധത്തിൽ ഇതുവരെ പുലർത്തിയ നിലപാടു മാറ്റി ഇങ്ങോട്ട് വന്ന് ഇടപെടും എന്ന സൂചന ട്രംപ് ഭരണകൂടം നല്കിയത് വിദേശകാര്യ വൃത്തങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫലം വരും മുൻപേ 12000 ലഡു ഉണ്ടാക്കി വച്ച സ്വതന്ത്രന് മിന്നും വിജയം; 'എന്നാ ഒരു കോണ്‍ഫിഡൻസാ' എന്ന് നാട്ടുകാർ
ഹനൂക്ക ആചരണത്തിനിടയിലെ കൂട്ട വെടിവയ്പ്, അക്രമികളിലൊരാളെ അതിസാഹസികമായി കീഴടക്കി യുവാവ്, മരിച്ചവരുടെ എണ്ണം 11ായി