പ്രളയദുരന്തം; പ്രാഥമിക വിലയിരുത്തലുമായി ഇന്‍ഷുറന്‍സ് കമ്പനികള്‍

Published : Aug 26, 2018, 01:40 AM ISTUpdated : Sep 10, 2018, 01:59 AM IST
പ്രളയദുരന്തം; പ്രാഥമിക വിലയിരുത്തലുമായി ഇന്‍ഷുറന്‍സ് കമ്പനികള്‍

Synopsis

സാങ്കേതിക നൂലമാലകാള്‍ ഒഴിവാക്കി ക്ളെയിമുകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കും. വാഹന ഇന്‍ഷുറന്‍സ് ക്ളെയിമാണ് ഏറ്റവും അധികമുള്ളത്

തിരുവനന്തപുരം: കേരളത്തെ ദുരിതത്തിലാക്കിയ പ്രളയ ദുരന്തത്തില്‍ 2500 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുണ്ടാകുമെന്ന് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രാഥമിക വിലയിരുത്തല്‍. ക്ളെയിമുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ധാരണയായി. നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ചേര്‍ന്നാണ് പൊതു മാനദണ്ഡം തയ്യാറാക്കിയത്.

സാങ്കേതിക നൂലമാലകാള്‍ ഒഴിവാക്കി ക്ളെയിമുകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കും. വാഹന ഇന്‍ഷുറന്‍സ് ക്ളെയിമാണ് ഏറ്റവും അധികമുള്ളത്. കാര്‍പ്പറ്റ് നിരപ്പില്‍ വെള്ളം കയറിയത്, സീറ്റ് വരെ മുങ്ങിയത്, ഡാഷ് ബോര്‍ഡിനു മുകളില്‍ വരെ വെള്ളം കയറിയത് എന്നിങ്ങനെ തരം തിരിച്ച് ഒരേ മാതൃകയിലുള്ള നഷ്ടപരിഹാരം നല്‍കും.

വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ കേരളത്തില്‍ വളരെ കുറവാണ്. ഗൃഹോപകരണങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തവര്‍ക്ക് ഉപകരണത്തിന്‍റെ കാലപ്പഴക്കം കണക്കിലെടുത്ത് നഷ്ടംപരിഹാരം ലഭിക്കും. ക്ളെയിമുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരേയും കേരളത്തിലെത്തിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും തീരുമാനമായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
click me!

Recommended Stories

വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവം: പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് മർദിച്ചതെന്ന് അഞ്ചാം ക്ലാസുകാരൻ, കുട്ടി വീട്ടിലെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് അമ്മ
2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ