
കൊച്ചി: ജിഷ വധക്കേസ് അന്വേഷിക്കുന്ന എ ഡി ജി പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ജോമോന്‍ പുത്തന്‍പുരയ്ക്കലില്‍ നിന്ന് ഇന്ന് മൊഴിയെടുത്തേക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ജിഷയുടെ പിതാവെന്ന് ജോമോന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്ക് കൂടി പരാതി നല്‍കിയ സാഹചര്യത്തിലാണ് ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്റെ മൊഴി എടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അതിനിടെ, പുതിയ അന്വേഷണസംഘം പെരുമ്പാവൂരില്‍ ഓഫീസ് തുറന്നു. ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് ഓഫീസ്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ പൊലീസുമായി സഹകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam