പി.കെ. ശശിയ്ക്കതിരായ പീഡനപരാതി: കൃത്യമായ നടപടിയിലൂടെ പോകുമെന്ന് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ

Published : Sep 04, 2018, 08:00 PM ISTUpdated : Sep 10, 2018, 04:19 AM IST
പി.കെ. ശശിയ്ക്കതിരായ പീഡനപരാതി: കൃത്യമായ നടപടിയിലൂടെ പോകുമെന്ന് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ

Synopsis

 പി കെ ശശിയ്ക്കതിരെയുള്ള പരാതി അതിന്‍റെ കൃത്യമായ നടപടിയിലൂടെ പോകുമെന്ന് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ. ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് അപമാനിച്ചുവെന്നും പിന്നീട് നിരന്തരം ടെലിഫോണിലൂടെ ശല്ല്യപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

തിരുവനന്തപുരം: പി.കെ. ശശിയ്ക്കതിരായ പീഡനപരാതിയില്‍ പ്രതികരണവുമായി മന്ത്രി ജെ.മേഴ്സികുട്ടിയമ്മ. പി കെ ശശിയ്ക്കതിരെയുള്ള പരാതി അതിന്‍റെ കൃത്യമായ നടപടിയിലൂടെ പോകുമെന്ന് ജെ.മേഴ്സികുട്ടിയമ്മ പറഞ്ഞു. 

പി.കെ. ശശിക്കെതിരെ ഡി വൈ എഫ് ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രണ്ടാഴ്ചയ്ക്ക് ശേഷം അന്വേഷണത്തിന് സിപിഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നൽകിയത്. നടപടി വരാത്തതിനാൽ സീതാറായം യെച്ചൂരിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് അവൈലിബിൽ പിബി ചേർന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.

രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്. പാര്‍ട്ടി എംഎല്‍എയ്ക്കെതിരായ ആരോപണം സിപിഎം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്.

ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് അപമാനിച്ചുവെന്നും പിന്നീട് നിരന്തരം ടെലിഫോണിലൂടെ ശല്ല്യപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ടെലിഫോണ്‍ വിളികളുടെ രേഖകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലടക്കം പി.കെ ശശിക്കെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത് ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല; ബാറുകളുടെ സമയം വർദ്ധിപ്പിച്ചത് തെരഞ്ഞെടുപ്പ് ഡീലാണോയെന്ന് കെസിബിസി
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ, അറസ്റ്റ് ചെയ്തത് എൻഐഎ