യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി; സ്ത്രീ അടങ്ങുന്ന സംഘം പിടിയില്‍

Web Desk |  
Published : May 05, 2018, 06:19 PM ISTUpdated : Jun 08, 2018, 05:45 PM IST
യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി; സ്ത്രീ അടങ്ങുന്ന സംഘം പിടിയില്‍

Synopsis

യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സ്ത്രീ അടങ്ങുന്ന സംഘം പിടിയില്‍

ദില്ലി: യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സ്ത്രീ അടങ്ങുന്ന സംഘം പിടിയില്‍. ദില്ലിയില്‍ നിന്നാണ് ബിക്കാനീര്‍ സ്വദേശിയായ ദുഷ്യന്ത് ശര്‍മ എന്ന 29 കാരെനെ കൊലപ്പെടുത്തിയവരെ പിടികൂടിയത്. പ്രിയ സെത്(27), ദിന്‍ഷന്‍ കംറ(25), ലക്ഷ് വാലിയ(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദില്ലിയിലെ ഒരു റോഡില്‍ നിന്നായിരുന്നു ദുഷ്യന്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലൂടെ പരിചയപ്പട്ട ദുഷ്യന്തിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ ശേഷം യുവതിയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ദുഷ്യന്തിനെ ബജാജ് നഗറിലെ തന്‍റെ വസതിയിലേക്ക് വിളിച്ചു വരുത്തി പ്രിയ. തുടര്‍ന്ന് ദുഷ്യന്തിനോട് പത്തുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരാകരിച്ച ദുഷ്യന്തിനെ ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് പ്രിയ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സംഘം ഇയാളുടെ എടിഎം കാര്‍ഡ് തട്ടിയെടുത്തു. ദുഷ്യന്തിന്‍റെ അച്ഛനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി മൂന്നുലക്ഷം രൂപ കൈക്കലാക്കി.

ദുഷ്യന്തിന്‍റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 20000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് ദുഷ്യന്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിമുറിച്ച് ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം