
കൊല്ലം: ജെസ്ന മരിയ ജെയിംസിന്‍റെ തിരോധാനത്തില്‍ വഴിത്തിരിവായി അന്വേഷണം കുടകിലേക്ക്. ജെസ്നയുടെ കുടുംബം കുടകില്‍ നിന്നു മുക്കൂട്ടുതറയിലെത്തി താമസമാക്കിയതാണ്. പോലീസ് ടീം കുടകിലെത്തി നിരവധി വീടുകളില്‍ അന്വേഷണം നടത്തി. വിരാജ്പേട്ട, സിന്ധുപുര, മടിക്കേരി പ്രദേശങ്ങളിലും അന്വേഷണം നടത്തിയ സംഘത്തിന് ചില സൂചനകള്‍ ലഭിച്ചു.
ജെസ്നയെ കാണാതാകുന്നതിന് മുമ്പ് നടത്തിയ ഫോണ്‍ കോളുകളുടെയും ചില വ്യക്തമായ സൂചനകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് കര്‍ണാടകയിലെ കുടകില്‍ അന്വേഷണം നടത്തിയത്. ജെസ്നയുടെ ഫോണില്‍ നിന്നു മുമ്പു കുടകിലേക്കു ഏതാനും കോളുകള്‍ പോയതായി കണ്ടതും അന്വേഷണം അവിടേക്കും വ്യാപിപ്പിക്കാന്‍ കാരണമായി.
ഫോണ്‍ കോളുകള്‍ അടിസ്ഥാനമാക്കി അന്വേഷണം തുടരുന്നതിനൊപ്പം മുണ്ടക്കയം കേന്ദ്രീകരിച്ച് ഏതാനും പേര്‍ നിരീക്ഷണത്തിലാണ്. വരുംദിവസങ്ങളില്‍ ഫോണ്‍ വിളികളുടെ അടിസ്ഥാനത്തില്‍ നാലുപേരെ പോലീസ് സൈബര്‍ സെല്‍ ചോദ്യം ചെയ്യും.
അന്വേഷണം നേരായ ദിശയിലാണ് നീങ്ങുന്നതെന്നും ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തമായ സൂചനകളില്‍ എത്താന്‍ പറ്റുമെന്നാണു പ്രതീക്ഷയെന്നും പോലീസ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കേസ് അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam