ഒരു മത്സ്യത്തൊഴിലാളി പോലും പട്ടിണി കിടക്കേണ്ട സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കില്ല: കടകംപള്ളി സുരേന്ദ്രന്‍

Published : Dec 25, 2017, 07:08 PM ISTUpdated : Oct 04, 2018, 06:01 PM IST
ഒരു മത്സ്യത്തൊഴിലാളി പോലും പട്ടിണി കിടക്കേണ്ട സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കില്ല: കടകംപള്ളി സുരേന്ദ്രന്‍

Synopsis

തിരുവനന്തപുരം:  നക്ഷത്ര വിളക്കുകളും പുല്‍കൂടുകളും ഒരുക്കാതെ തീരദേശം. ഉറ്റവരെ കാത്തിരിക്കുന്ന കുടുംബങ്ങള്‍, ഉറ്റവരെ കടല്‍ കൊണ്ട് പോയപ്പോള്‍ കണ്ണീര് മാത്രം ബാക്കിയായവര്‍. ഇവര്‍ക്കിടയിലേക്കാണ് ക്രിസ്മസ് ദിനത്തില്‍ ആശ്വാസവാക്കുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എത്തിയത്.

തിരുവനന്തപുരത്തെ വെട്ടുകാട് ദുരന്തം നേരിട്ട വീടുകളില്‍ ആശ്വാസ വാക്കുകളുമായെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ക്രിസ്മസ് കാലത്ത് ഒരു മത്സ്യത്തൊഴിലാളി പോലും പട്ടിണി കിടക്കേണ്ട സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പ് നല്‍കി. 

ക്രിസ്മസ് ദിനത്തില്‍ തീരദേശമേഖലയിലും ലത്തീന്‍ രൂപതയ്ക്ക് കീഴിലെ പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുന്നവെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞു. കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്കാ ബാവയും ക്രിസ്മസ് ദിനത്തില്‍ വിഴിഞ്ഞം കടപ്പുറത്ത് ദുരിത ബാധിതരെ കാണാനെത്തി.

ഇതിനിടെ പുതുവര്‍ഷമാഘോഷിക്കാന്‍ സ്വകാര്യ ഗ്രൂപ്പിന് ശംഖുമുഖം കടപ്പുറം വിട്ട് നല്‍കിയ ഡിടിപിസിയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് തീരദേശത്ത്. ബീച്ച് ഫെസ്റ്റ് എന്ന പരിപാടി സര്‍ക്കാറിന്റെ അറിവോടെയല്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. സ്ഥലം വാടകയ്ക്ക് നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പറഞ്ഞു. പ്രതിഷേധങ്ങളെ തുടര്‍ന്ന് സ്റ്റേജ് പരിപാടികള്‍ അടക്കം വേണ്ടെന്ന് വച്ചെന്ന് സംഘാടകരും അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

പിഷാരടിയെ കോമാളിയാക്കിയ തോമസ് ഐസക്ക് ധാരാളി , ധനമന്ത്രിയെന്ന നിലയിൽ കേരളത്തിൻ്റെ സമ്പദ്ഘടന തകർത്തുവെന്ന് ചെറിയാൻ ഫിലിപ്പ്
ലാൻഡിഗിനിടെ വിമാനം വിമാനത്താവളത്തിലെ വാഹനത്തിലിടിച്ച് അപകടം, നിരവധിപ്പേർക്ക് പരിക്ക്