ഭീകരവാദി നേതാവ് ഹാഫിസ് സയ്യിദ് പാക്കിസ്ഥാനില്‍ ഓഫീസ് തുറന്നു

Published : Dec 25, 2017, 06:28 PM ISTUpdated : Oct 04, 2018, 11:49 PM IST
ഭീകരവാദി നേതാവ് ഹാഫിസ് സയ്യിദ് പാക്കിസ്ഥാനില്‍ ഓഫീസ് തുറന്നു

Synopsis

ലാഹോര്‍: ഭീകരവാദി നേതാവും മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയ്യിദ് പാക്കിസ്ഥാനില്‍ തന്റെ പൊളിറ്റിക്കല്‍ പാര്‍ട്ടിയായ മിലി മുസ്ലീം ലീഗിന്റെ ഓഫീസ് തുറന്നു. ലാഹോറില്‍ ഞായറാഴ്ചയാണ് ഹാഫിസ് സയ്യിദ് ഓഫീസ് തുറന്നതെന്ന് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

അമേരിക്ക പത്ത് മില്യണ്‍ ഡോളര്‍ തലയ്ക്ക് വിലയിടുകയും ഐക്യരാഷ്ട്രസഭ കൊടും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ഭീകരവാദിയാണ് ഹാഫിസ് സയ്യിദ്. ലാഹോറിലെ നാഷണല്‍ അസംബ്ലി മണ്ഡലമായ എന്‍ എ 120 യിലെ വിവിധ സ്ഥലങ്ങളിലും ഫാഫിസ് സന്ദര്‍ശനം നടത്തിയതായും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനില്‍ നിരോധിച്ച ലഷ്‌കര്‍ ഇ ത്വയിബയുടെ സ്ഥാപന്‍ കൂടിയാണ് ഹാഫിസ് സയ്യിദ്. 

മിലി മുസ്ലീം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യുന്നതിനെ ഒക്ടോബറില്‍ പാക്കിസ്ഥാന്റെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയ്‌ക്കെതിരെ സയ്യിദ് ഇസ്ലാമബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. രാഷ്ട്രീയത്തില്‍ അക്രമവും തീവ്രവാദവും കലര്‍ത്തുമെന്ന് പാക്കിസ്ഥാന്റെ ആഭ്യന്തരമന്ത്രാലയം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു,
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കപ്പലുകൾക്ക് 18 കോടി വീതം; ഹോർമുസ് കടക്കാൻ കപ്പലുകൾക്ക് ഇറാൻ വൻ ട്രാൻസിറ്റ് ഫീ ഈടാക്കുമെന്ന് റിപ്പോർട്ട്
യുവതിയെ ക്രൂരമായി അക്രമിച്ച് കവർച്ച, പ്രതി പിടിയിൽ കവർച്ച മാത്രമായിരുന്നില്ല ലക്ഷ്യമെന്ന് പൊലീസ്, കൂടുതൽ വിവരങ്ങൾ പുറത്ത്, പീഡനശ്രമത്തിന് കേസ്