കാവേരി പ്രശ്നം: വ്യാഴാഴ്ചവരെ തമിഴ്നാടിന് വെള്ളം നല്‍കണമെന്ന് സുപ്രീംകോടതി

Published : Sep 27, 2016, 01:15 PM ISTUpdated : Oct 05, 2018, 01:39 AM IST
കാവേരി പ്രശ്നം: വ്യാഴാഴ്ചവരെ തമിഴ്നാടിന് വെള്ളം നല്‍കണമെന്ന് സുപ്രീംകോടതി

Synopsis

വരൾച്ചകാരണം കാവേരി നദയിൽ നിന്ന് തമിഴ്നാടിന് വെള്ളം വിട്ട് നൽകാനാകില്ലെന്ന കർണാടകയുടെ നിലപാടിന് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി നിർദ്ദേശം. കോടതി നിർദ്ദേശം പാലിക്കാത്ത കർണാടകയെ കോടതി വിമർശിച്ചു. കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കുന്നത് ഫെഡറൽ വ്യവസ്ഥയിൽ പരിഹാരമല്ല. 

കോടതിവിധി നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് നിർദ്ദേശിക്കണമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ ഫാലി എസ് നരിമാനോട് കോടതി നിർദ്ദേശിച്ചു. പ്രശ്നം ഇരു സംസ്ഥാനവും ചർച്ചയിലൂടെ പരിഹരിക്കണം. മുഖ്യമന്ത്രിമാരെ ചർച്ചയ്ക്ക് വിളിക്കാൻ അറ്റോണി ജനറൽ മുകുൾ റോത്തക്കിക്ക് കോടതി നിർദ്ദേശം നൽകി. 

പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാർ ശ്രമം നടത്തുമെന്ന് എജി അറിയിച്ചു. ഇതിനായി ഇരുമുഖ്യമന്ത്രിമാരെയും രണ്ട് ദിവസത്തിനകം കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന നിർദ്ദേശം സ്വാഗതം ചെയ്തെങ്കിലും വെള്ളം വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കർണാകട മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോടതി നിർദ്ദേശത്തിനെതിരെ കർണാകയിലെ മാണ്ഡ്യയിൽ കർഷകർ പ്രതിഷേധിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിന് മർദനം, മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; തീർത്ഥാടകർക്ക് നിയന്ത്രണം, മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും