
ശ്രീനഗർ: കാശ്മീരിലെ അവസ്ഥ പറഞ്ഞ ബോളിവുഡ് ചിത്രം ഹൈദറില്‍ അഭിനയിച്ച താരം ഭീകരസംഘവും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒൻപതിന് ബന്ദിപോറയിലെ ഹാജിനിൽ 18 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ സൈന്യം ഒരു ലഷ്കറെ തയിബ ഭീകരനെയും ഭീകരസംഘത്തിന് ഒപ്പമുണ്ടായിരുന്ന 2 കുട്ടികളെയും വധിച്ചിരുന്നു.
ഹൈദർ സിനിമയില്‍ അഭിനയിച്ച സാഖിബ് ബിലാൽ, സമീപവാസിയായ ഒൻപതാം ക്ലാസുകാരൻ കുട്ടി എന്നിവരാണു കൊല്ലപ്പെട്ടതെന്ന് കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. നാലു മാസം മുൻപ് വീട്ടിൽനിന്ന് ബിലാലിനെ കാണാതായിരുന്നു.
ഇവരെ ബന്ധുക്കള്‍ തിരയുന്നതിനിടെയാണ് സംഭവം. സാമ്പത്തികമായി ഭദ്രമായ കുടുംബത്തില്‍ നിന്നുള്ള ബിലാൽ ഭീകരർക്കൊപ്പം ചേർനുള്ള കാരണം ബന്ധുക്കള്‍ക്ക് ഇന്നും അജ്ഞാതമാണ്. ഒപ്പം കൊല്ലപ്പെട്ട ഒൻപതാം ക്ലാസുകാരൻ സമീപത്തെ ദരിദ്ര കുടുംബത്തിലെയാണ്. അപരിചിതനായ ഒരാൾക്കൊപ്പം 2 കുട്ടികളും ബൈക്കിൽ പോകുന്നത് അടുത്തയിടെ കണ്ടിരുന്നുവെന്ന് സമീപ വാസികള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam