നിറയുന്ന ദുരിതാശ്വാസ നിധി; ഇതുവരെ എത്തിയത് എഴുന്നൂറ് കോടിയോളം

Published : Aug 27, 2018, 07:09 PM ISTUpdated : Sep 10, 2018, 01:09 AM IST
നിറയുന്ന ദുരിതാശ്വാസ നിധി; ഇതുവരെ എത്തിയത് എഴുന്നൂറ് കോടിയോളം

Synopsis

പണമായും ചെക്കുകളായും എത്തിയത് 504.23 കോടി രൂപ. ഇലക്ട്രോണിക് പെയ്മെന്‍റായി 130.86 കോടി രൂപയും യുപിഐ, ക്യുആര്‍,വിപിഎ എന്നിവ മുഖേന 130.86 കോടി രൂപയും കിട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സര്‍വകാല റെക്കോര്‍ഡിലേക്ക്. ഇതുവരെ ദുരിതാശ്വാസ നിധിയിലെത്തിയത് എഴുന്നൂറ് കോടിയോളം രൂപ. ബുധനാഴ്ച ബാങ്കുകള്‍ തുറക്കുന്നതോടെ ദുരിതാശ്വാസ നിധിയിലെത്തുന്ന സംഭാവന ആയിരം കോടി പിന്നിടുമെന്നാണ് ധന വകുപ്പിന്‍റെ കണക്ക്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 677.84 കോടി രൂപ. പണമായും ചെക്കുകളായും എത്തിയത് 504.23 കോടി രൂപ. ഇലക്ട്രോണിക് പെയ്മെന്‍റായി 130.86 കോടി രൂപയും യുപിഐ, ക്യുആര്‍,വിപിഎ എന്നിവ മുഖേന 130.86 കോടി രൂപയും കിട്ടി. ദുരിതാശ്വ നിധിയിലെ പോര്‍ട്ടലിലേക്ക് ഓണ്‍ലൈന്‍ വഴി ഇന്ന് മാത്രമെത്തിയത് നാലു കോടി രൂപ. 

വിവിധ സംസ്ഥാനങ്ങളും സംഘടനകളും പ്രഖ്യാപിച്ച തുക ലഭ്യമാകുന്നതേയുളളൂ. ബാങ്ക് അവധി ആയിരുന്നതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസമായെത്തിയ പണത്തിന്‍റെ കണക്കുകള്‍ ബുധനാഴ്ച മാത്രമെ ലഭ്യമാകൂ. ഇതുകൂടി ചേരുന്നതോടെ  ദുരിതാശ്വാസ നിധി ആയിരം കോടിയെത്തുമെന്നാണ് ധനവകുപ്പിന്‍റെ കണക്ക്. 

ഓഗസ്റ്റ് ഒന്പതിനാണ് കാലവര്‍ഷം സംസ്ഥാനമെങ്ങും ദുരന്തം വിതച്ചതിനെത്തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്.  എന്നാല്‍ ഓഗസ്റ്റ് 15,16 തീയതികളിലെ മഹാപ്രളയത്തിനു ശേഷമാണ് ദുരിതാശ്വാസ നിധിയിലേക്കുളള പണത്തിന്‍റെ ഒഴുക്കും വര്‍ദ്ധിച്ചത്. ഒടുവില്‍ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സമൂഹമാകെ ഏറ്റെടുക്കുക കൂടി ചെയ്തതോടെ ദുരിതാശ്വാസ നിധി ഇനിയും സന്പന്നമാകുമെന്നാണ് സൂചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എന്താണ് യുഡിഎഫിന്‍റെ മിഷൻ 2026? റെസ്റ്റെടുക്കാനില്ല, സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കും, പ്രകടന പത്രിക ഫെബ്രുവരിയിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ഒരാൾ സിഐടിയു പ്രവർത്തകൻ