രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സംഘം

Published : Aug 18, 2018, 01:18 PM ISTUpdated : Sep 10, 2018, 12:51 AM IST
രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സംഘം

Synopsis

രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സംഘം എത്തുന്നു. ദേശീയ ദുരന്ത നിവാരണ സേന ടീമുകളുടെ എണ്ണം 55 ആയി. 3 ടീമുകൾ കൂടി ഇന്നെത്തും. കൂടുതൽ ബോട്ടുകൾ അർദ്ധസൈനിക വിഭാഗങ്ങൾ എത്തിക്കും.

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സംഘം എത്തുന്നു. ദേശീയ ദുരന്ത നിവാരണ സേന ടീമുകളുടെ എണ്ണം 55 ആയി. 3 ടീമുകൾ കൂടി ഇന്നെത്തും. കൂടുതൽ ബോട്ടുകൾ അർദ്ധസൈനിക വിഭാഗങ്ങൾ എത്തിക്കും. 7000 പേരെ എൻഡിആർഎഫ് മാത്രം രക്ഷിച്ചു എന്ന് ഡിജി സഞ്ജയ്കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്നലെ പകല്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്നും മാത്രമായി 82442 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് രക്ഷപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 70,085 കുടുംബങ്ങളില്‍ നിന്നും 3,14,920 ല്‍ അധികം പേര്‍ കഴിയുന്നു എന്നാണ് വിവരം. 

അതേസമയം, സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തില്‍ പല ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എല്ലാവർക്കും ആഘോഷിക്കാൻ അവകാശം ഉണ്ട്, ആക്രമണം നടത്തിയവർക്ക് വട്ടാണ്'; ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അതിക്രമങ്ങളില്‍ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം മേയര്‍ ചര്‍ച്ച; ബിജെപിയില്‍ അവസാന നിമിഷവും ഭിന്നത, ശ്രീലേഖയെ അടിയന്തിരമായി സന്ദർശിച്ച് നേതാക്കൾ, രാജേഷിന് മുൻ‌തൂക്കം