അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിലാണ് പാക് ഡ്രോൺ കണ്ടത്
ദില്ലി: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിലാണ് പാക് ഡ്രോൺ കണ്ടത്. ഇന്ത്യൻ ഭാഗത്തുനിന്ന് തിരിച്ചടിച്ചതോടെ ഡ്രോണ്‍ തിരികെ പോയി. അഞ്ചു മിനിറ്റോളം അതിർത്തി പ്രദേശത്ത് ഡ്രോൺ നിന്നതായി സുരക്ഷാസേ സേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. തുടർന്ന് സുരക്ഷാസേന നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി പ്രദേശത്തേക്ക് എത്തുന്നത്. പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ഇന്ത്യ കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാർഷിക കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ, പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിരുന്നു. 2025-ൽ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' പോലുള്ള സൈനിക നടപടികൾ ഇനിയും തുടരുമെന്നും അതിർത്തി കടന്നുള്ള ഭീകരവാദത്തിന് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.



