
തിരുവനന്തപുരം: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെത്തി. ദുരിത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലും പ്രളയബാധിത സ്ഥലങ്ങളിലും യെച്ചൂരി സന്ദര്‍ശനം നടത്തും.
കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞു. നിലവില്‍ കേന്ദ്രം പ്രഖ്യാപിച്ച 500 കോടി ഇപ്പോഴത്തെ സാഹചര്യത്തില്‍ അപര്യാപ്തമാണെന്നും കൂടുതല്‍ സഹായം എത്രയും വേഗം സംസ്ഥാനത്തെത്തിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരം സൈന്യം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കണം എന്നും യെച്ചൂരി അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam