
തിരുവനന്തപുരം: കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾ ശേഖരിച്ച് പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പൊലീസ് സേന ഈ ആശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. സംസ്ഥാന പൊലീസ് ചീഫിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത്. ഉപയോഗിച്ചവ ഒന്നും വേണ്ടെന്ന് വളരെ വ്യക്തമായി തന്നെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. കുട്ടികൾക്കുള്ള സ്കൂൾ കിറ്റ്, പലവ്യജ്ഞനങ്ങൾ, വസ്ത്രങ്ങൾ, കേടാകാത്ത ഭക്ഷണസാധനങ്ങൾ എന്നിവയാണ് വേണ്ടത്.
നാല് കേന്ദ്രങ്ങളിലായിട്ടാണ് ഇവയെല്ലാം ശേഖരിക്കുന്നത്. തിരുവനന്തപുരത്ത് ശ്രീമൂലനഗരം കമ്യൂണിറ്റി ഹാൾ, കൊച്ചിയിൽ റീജിയണൽ സ്പോർട്സ് സെന്റർ, കടവന്ത്ര, കണ്ണൂരിൽ കെഎപി നാലാം ബെറ്റാലിയൻ, തൃശൂരിൽ കേരള പൊലീസ് അക്കാദമി എന്നിവിടങ്ങളാണ് കേന്ദ്രങ്ങൾ. രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ഒൻപത് മണിവരെ ആയിരിക്കും സാധനങ്ങൾ ശേഖരിക്കുന്നത്. സാധനങ്ങളല്ലാതെ പണം സ്വീകരിക്കുന്നതല്ല. പൊതുജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam