
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ കേരളാ ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അടിയന്തര യോഗം ചേരുന്നു. വരുന്ന തിങ്കളാഴ്ചയായിരിക്കും യോഗം. നേരത്തെ കോളേജിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും. നേരത്തെ ഉപസമിതി റിപ്പോര്‍ട്ട് പരിശോധിച്ച സര്‍വകലാശാല, ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ സംബന്ധമായ ജോലികളില്‍ നിന്ന് ഡീബാര്‍ ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മറ്റ് നടപടികളൊന്നും സ്വീകരിക്കാതെ സര്‍ക്കാറിന് വിടുകയായിരുന്നു. എന്നല്‍ സര്‍വകലാശാല ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അടിയന്തര യോഗം ചേരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam