കൊട്ടിയൂര്‍ പീഡനം; വിചാരണ ഉടന്‍ ആരംഭിക്കാന്‍ സാധ്യത

Published : Dec 21, 2017, 11:34 PM ISTUpdated : Oct 04, 2018, 04:19 PM IST
കൊട്ടിയൂര്‍ പീഡനം; വിചാരണ ഉടന്‍ ആരംഭിക്കാന്‍ സാധ്യത

Synopsis

കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസ് വിചാരണ ആരംഭിക്കാന്‍ വഴി തെളിയുന്നു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ വയനാട് ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകം, ശിശു ക്ഷേമ സമിതി മുന്‍ അംഗം സിസ്റ്റര്‍ ബെറ്റി, വൈത്തിരി ഹോളി ഇന്‍ഫന്റ് ബാലിക മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതോടെയാണിത്. 

ഇതോടെ ഇവര്‍ തലശേരി പോക്സോ കോടതിയില്‍ വിചാരണ നേരിടണം. ഇവരുള്‍പ്പടെ 10 പേരെ പ്രതികളാക്കി പൊലീസ് ഏപ്രില്‍ മാസം കുറ്റപത്രം നല്‍കിയിരുന്നുവെങ്കിലും പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ വിചാരണ നീണ്ടുപോവുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വിചാരണ വേഗത്തില്‍ ആരംഭിക്കാന്‍ ആകുമെന്ന പ്രതീക്ഷയാണ് പ്രോസിക്കൂഷന്‍. കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരിയായിരുന്ന ഫാദര്‍ റോബിനാണ് കേസില്‍ ഒന്നാം പ്രതി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി : ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയിൽ സ്റ്റേ, അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാം
നടിയെ ആക്രമിച്ച കേസ്: ഭാവഭേദമില്ലാതെ പൾസർ സുനി, കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ, ശിക്ഷാവിധി ഇന്ന് തന്നെ