
മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലപാതക കേസിന്‍റെ വിചാരണയ്ക്കിടെ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും പ്രതികള്‍ ശ്രമിക്കുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഒന്നാം പ്രതി മുക്താര്‍ നാലാം പ്രതി ഉമ്മര്‍, ഏഴാം പ്രതി ഫസല്‍ റഹ്മാന്‍ എന്നിവരാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. റിപ്പോര്‍ട്ട് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ഈ സാഹചര്യത്തില്‍ മൂന്ന് പ്രതികളുടേയും ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സഹോദരങ്ങളായ കൊളക്കാടന്‍ അബൂബക്കര്‍, അബ്ദുള്‍കലാം ആസാദ് എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ ബുധനാഴ്ചയാണ് വിചാരണ തുടങ്ങിയത്.
2012 ജൂണ്‍ 10നാണ് കേസിന് ആസ്പദമായ സംഭവം. അതീഖ് റഹ്മാന്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളായിരുന്നു അബൂബക്കറും അബ്ദുള്‍കലാം ആസാദും. ഇതിന്‍റെ വൈരാഗ്യമാണ് അബൂബക്കറിന്‍റെയും ആസാദിന്‍റെയും കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam