കുട്ടനാട്: ഒരാഴ്ച പിന്നിട്ടിട്ടും കുട്ടനാട്ടിൽ വെള്ളക്കെട്ടിറങ്ങുന്നില്ല. ഇങ്ങനെ തുടർന്നാൽ വെള്ളം കയറിയ വീടുകളിൽ ഇനി താമസിക്കാനാകില്ല. കുട്ടനാടിന് വേണ്ടി പ്രത്യേക പുനരുജ്ജീവന പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. ഒരു മാസത്തിലേറെയായി കുട്ടനാട്ടിൽ വെള്ളപ്പൊക്ക ദുരിതം തുടങ്ങിയിട്ട്.
കൃഷിയും കരുതിവച്ച വിത്തും വരെ വെള്ളത്തിലായി. ഇനി ഒന്ന് മുതല്‍ എല്ലാം ആരംഭിക്കണം. മൂന്ന് ലക്ഷത്തോളം പേർ ആലപ്പുഴയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലുണ്ട്. ക്യാമ്പുകളിലും , കുട്ടനാട്ടിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വൈദ്യ സഹായത്തിന് എല്ലാ ക്യാമ്പുകളിലും ഓരോ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യത്തിന് ശൗചാലയങ്ങൾ ഇല്ലാത്തതാണ് ഇപ്പോഴും ക്യാമ്പുകളില്‍ നേരിടുന്ന വെല്ലുവിളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam