കുവൈറ്റില്‍ സ്വദേശികളുടെയും വിദേശികളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നു

Published : Jun 03, 2016, 01:13 AM ISTUpdated : Oct 05, 2018, 12:57 AM IST
കുവൈറ്റില്‍ സ്വദേശികളുടെയും വിദേശികളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നു

Synopsis

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ഡിഎന്‍എ സാന്പിള്‍ ശേഖരിക്കാനുള്ള നിയമമാണ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗവും, പൗരത്വ-- പാസ്പോര്‍ട്ട്കാര്യ വകുപ്പും സംയുക്തമായിട്ടാണ് ഡിഎന്‍എ സാന്പിളുകള്‍ ശേഖരിക്കുന്നത്. നിലവില്‍ ഇതിനായി മൂന്നു സെന്ററുകള്‍ ആരംഭിച്ചിച്ചിട്ടുണ്ട്. 
ഡി.എന്‍.എ സാന്പിളുകള്‍ രാജ്യ താത്പര്യത്തിനും, കുറ്റകൃത്വങ്ങള്‍  കണ്ടെത്താനും വേണ്ടി മാത്രമേ ഉപയോഗിക്കൂവെന്ന്  അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ സ്വദേശികള്‍ക്കായാണ് ഇവ നടപ്പിലാക്കുന്നത്. ഇവര്‍ക്കായി അനുവദിച്ചിരിക്കുന്ന ഇലക്ട്രോണിക് പാസ്പോര്‍ട്ടുകള്‍ ഇനി മുതല്‍ ലഭ്യമാകണമെങ്കില്‍ ഡിഎന്‍എ സാന്പിളുകള്‍ നല്‍കണം. ഉമീനീരില്നിന്നുള്ള ഡിഎന്‍എ സാന്പിള്‍ ശേഖരണത്തിന് ഒരു മിനിറ്റ് മാത്രമേ ആവശ്യമുള്ളെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യ 43,14,586 പേരാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിനിടെ ആക്രമണം, കെട്ടിടം തകർത്തെന്ന് ഇസ്രയേൽ അവകാശവാദം; പഴയ കെട്ടിടമെന്നും യോഗസ്ഥലമല്ലെന്നും ഇറാൻ
യുദ്ധം കടുത്താല്‍ ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങുമോ? 'എമര്‍ജന്‍സി പ്ലാന്‍' എന്ത്? ചില നിയന്ത്രണങ്ങള്‍ക്കും സാധ്യത