
തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ എല്ലാ നടപടികളും കമ്പ്യൂട്ടറില്‍ പരിശോധിക്കാനും പേപ്പര്‍ ജോലികള്‍ നിറുത്തലാക്കുകയും ചെയ്യുന്നത് വഴി വകുപ്പിലെ വിവിധ ഓഫീസുകളില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം കുറയ്ക്കാനുമാണ് പുതിയ സംവിധാനം. ഇതോടെപ്പം സ്വകാര്യ മേഖലയിലെ തൊഴില്‍ നിയമങ്ങള്‍ക്കനുസരിച്ചാണോ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ആഭ്യന്തര വകുപ്പുമായി സഹകരിച്ച് തൊഴില്‍ വിഭാഗം പരിശോധനയും നടത്തും. തൊഴില്‍ നിയമത്തിലെ 141 ാം വകുപ്പനുസരിച്ചുള്ള നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ തൊഴിലുടമകള്‍ക്ക് അധികസമയം അനുവദിച്ചിട്ടുണ്ട്.
നിയമലംഘനം തുടരുകയാണെങ്കില്‍, തൊഴിലുടമയെ അന്വേഷണ വകുപ്പിന് കൈമാറും. നിയമലംഘനം ഒഴിവാകുന്നതുവരെ ഇവരുടെ ഫയലുകള്‍ സസ്‌പെന്‍ഡ് ചെയ്യും. സ്ഥിരമായി നിയമലംഘനം തുടരുന്ന സ്വകാര്യ മേഖലയിലുള്ള 703 സ്ഥാപനങ്ങളുടെ ഫയലുകള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെ 67 ഫയലുകള്‍ ഇത്തരത്തില്‍ റദ്ദാക്കി. വിദേശികളായ തൊഴിലാളികള്‍ക്കെതിരേ തൊഴിലുടമകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിരവധി ഒളിച്ചോടല്‍ കേസുകള്‍ തീര്‍പ്പാക്കിയെങ്കില്ലും 1588കേസുകള്‍ നിലവില്‍ പരിഹാരം കാത്ത് കിടക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam