സരബ്ജിത്ത് കൊലപാതകം; പ്രതികളെ പാക് കോടതി വെറുതെ വിട്ടു

Published : Dec 16, 2018, 11:57 AM ISTUpdated : Dec 16, 2018, 12:08 PM IST
സരബ്ജിത്ത് കൊലപാതകം; പ്രതികളെ പാക് കോടതി വെറുതെ വിട്ടു

Synopsis

 ഇന്ത്യക്കാരാനായ സരബ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ വെറുതെ വിട്ടു. സാക്ഷികള്‍ കോടതിയില്‍ കൂറുമാറിയതോടെ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനായില്ല. ലാഹോര്‍ കോടതിയുടേതാണ് വിധി.

ലാഹോര്‍: പാക്കിസ്ഥാന്‍ കോടതിയില്‍ ഇന്ത്യക്കാരനായ സരബ്ജിത്ത് സിംഗ് കൊല്ലപ്പെട്ട കേസില്‍ പ്രതികളെ പാക് കോടതി വെറുതെ വിട്ടു. അമിര്‍  തണ്ട്ബ, മുദാസിര്‍ മുനീര്‍ എന്നീ മുഖ്യപ്രതികളെയാണ് ലാഹോര്‍ കോടതി വെറുതെ വിട്ടത്. 

സരബ്ജിത്തിന് ജയിലില്‍ വച്ച് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്ന് പാക്കിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സാക്ഷികള്‍ കോടതിയില്‍ കൂറുമാറിയതോടെ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനായില്ല. 

പാക് ജയിലില്‍ വച്ചുണ്ടായ മര്‍ദ്ദനത്തില്‍‌ പരിക്കേറ്റ് 2013ലാണ് സരബ്ജിത്ത് സിംഗ് മരിച്ചത്. 1990 ലെ ബോംബ് സ്ഫോടനത്തില്‍ കുറ്റക്കാരനെന്ന് ആരോപിച്ചാണ് പാക്കിസ്ഥാന്‍ കോടതി സരബ്ജിത്തിനെ വധശിക്ഷയ്ക്ക് വിധിച്ചത്. സരബ്ജിത്തിനെ മോചിപ്പിക്കാന്‍ ഇന്ത്യ നയതന്ത്ര ഇടപടെല്‍ നടത്തുന്നതിനിടെയാണ് സരബ്ജിത്ത് ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റ് മരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ