ലോ അക്കാദമി നടത്തിയത് ഫ്ലാറ്റ് കച്ചവടം തന്നെ; തെളിവുകള്‍ പുറത്ത്

Published : Feb 14, 2017, 11:37 AM ISTUpdated : Oct 05, 2018, 01:19 AM IST
ലോ അക്കാദമി നടത്തിയത് ഫ്ലാറ്റ് കച്ചവടം തന്നെ; തെളിവുകള്‍ പുറത്ത്

Synopsis

തിരുവനന്തപുരം:  ലോ അക്കാദമി മാനേജ്മെന്‍റും  സ്വകാര്യ ഫ്ളാറ്റ് കമ്പനിയും ലാഭം കൊയ്യാനുള്ള  കച്ചവടത്തിനാണ് ശ്രമിച്ചതെന്ന് തെളിയിക്കുന്ന  സംയുക്ത കരാറിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തുടങ്ങിയ അക്കാദമി, ചട്ടങ്ങളെല്ലാം മറികടന്നാണ് സെക്രട്ടറിയേറ്റിന് തൊട്ടടുത്ത്  ഫ്ലാറ്റ് കെട്ടാൻ കമ്പനിയുമായി കൈകോർത്തത്.

ഡയറക്ടർ നാരായണൻ നായരും ഹെദർ ഫ്ളാറ്റ് കമ്പനിയും തമ്മിൽ 2012ൽ ആണ് കരാർ ഒപ്പിട്ടത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തുടങ്ങിയ സൊസൈറ്റിക്ക് പണം കണ്ടെത്താനുള്ള പുതിയ സംരംഭമെന്നാണ് കരാറിലെ  വിശദീകരണം. എന്നാൽ കച്ചവടം കൃത്യമായി വെളിവാക്കുന്ന വ്യവസ്ഥകളാണ് കരാറിലുള്ളത്. 

താഴത്തെ നിലയുടെ അവകാശം 50:50 വ്യവസ്ഥയിൽ അക്കാദമിക്കും ബിൽഡർക്കും ആണ്.  ഫ്ളാറ്റുകളിൽ 45 ശതമാനം അക്കാദമിക്കും 55 ബിൽഡർക്കും ആയിരിക്കുമെന്ന് കരാറിലുണ്ട്. ഒന്നര കോടിയിലേറെ രൂപയുള്ള ഫ്ളാറ്റുകളിൽ 90 ശതമാനവും വിറ്റുകഴിഞ്ഞു.  രേഖകൾ തിരുത്തിയുള്ള ഫ്ലാറ്റ് നിർമ്മാണം നടന്നപ്പോൾ രജിസ്ട്രേഷൻ വകുപ്പ് കണ്ണടച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം
തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ