വനിതാ മതില്‍: വനിതാ സംഘടനകളുടെ യോഗം വിളിക്കാൻ എൽഡിഎഫ് തീരുമാനം

Published : Dec 04, 2018, 05:54 PM ISTUpdated : Dec 04, 2018, 06:21 PM IST
വനിതാ മതില്‍: വനിതാ സംഘടനകളുടെ യോഗം വിളിക്കാൻ എൽഡിഎഫ് തീരുമാനം

Synopsis

ഭക്തര്‍ക്ക് ഒപ്പമെന്നത് വെള്ളാപ്പള്ളി നടേശന്‍റെ  വ്യക്തിപരമായ നിലപാടാണ്. നവോത്ഥാനത്തിൽ ഭാഗമാക്കാൻ താൽപര്യമുള്ള ആര്‍ക്കും വനിതാ മതിലിൽ അണിചേരാമെന്നും വിജയരാഘവന്‍

തിരുവനന്തപുരം: നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തില്‍ തീരുമാനമായ വനിതാ മതിലിന് മുന്നോടിയായി വനിതാ സംഘടനകളുടെ യോഗം വിളിക്കാൻ എൽഡിഎഫ് തീരുമാനിച്ചു. ഈ മാസം എട്ടിനാണ് യോഗം വിളിക്കുക. വനിതാ മതിലിനെ കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്‍റെ  പ്രസ്താവന വിവരക്കേടാണെന്നും എൽഡിഎഫ് കണ്‍വീനർ എ വിജയരാഘവന്‍ പറഞ്ഞു.

ഭക്തര്‍ക്ക് ഒപ്പമെന്നത് വെള്ളാപ്പള്ളി നടേശന്‍റെ  വ്യക്തിപരമായ നിലപാടാണ്. നവോത്ഥാനത്തിൽ ഭാഗമാക്കാൻ താൽപര്യമുള്ള ആര്‍ക്കും വനിതാ മതിലിൽ അണിചേരാമെന്നും അദ്ദേഹം പറഞ്ഞു. ഇരുണ്ട കാലത്തിലേക്ക് പോകാനാകില്ലെന്ന് പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ വനിതാ മതില്‍ എന്ന ആശയം മുന്നോട്ട് വെച്ചത്.

ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. എന്നാല്‍, ഇതിനിടെ നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് എതിരെയാണ് വനിതാ മതിലെന്നും അതിൽ യുവതികളുടെ ക്ഷേത്ര പ്രവേശനം ഉൾപ്പെടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ക്ഷേത്രപ്രവേശനം ഉള്‍പ്പെട്ടിരുന്നെങ്കില്‍ എസ്‍എന്‍ഡിപി വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈ വിഷയത്തിലാണ് ഇപ്പോള്‍ എ വിജയരാഘവന്‍ പ്രതികരണവുമായി രംഗത്ത് വന്നത്. ഇടത് മുന്നണി വിപുലീകരണം സംബന്ധിച്ച് 26ന് ചേരുന്ന എൽഡിഎഫ് യോഗം  ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവം: പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് മർദിച്ചതെന്ന് അഞ്ചാം ക്ലാസുകാരൻ, കുട്ടി വീട്ടിലെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് അമ്മ
2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ