അരുതെന്ന് കരഞ്ഞിട്ടും പാലുകൊടുത്ത് വളര്‍ത്തിയ ഉടമയുടെ കഴുത്ത് കടിച്ചെടുത്ത് സിംഹം

Web Desk |  
Published : May 04, 2018, 11:28 AM ISTUpdated : Jun 08, 2018, 05:46 PM IST
അരുതെന്ന് കരഞ്ഞിട്ടും പാലുകൊടുത്ത് വളര്‍ത്തിയ ഉടമയുടെ കഴുത്ത് കടിച്ചെടുത്ത് സിംഹം

Synopsis

പാലുകൊടുത്ത് വളര്‍ത്തിയ ഉടമയുടെ കഴുത്ത് കടിച്ചെടുത്ത് സിംഹം

പത്ത് വര്‍ഷം മുമ്പ് തനിക്ക് കിട്ടിയ ആ സിംഹ കുഞ്ഞിനെ അയാള്‍ സ്നേഹത്തോടെ വളര്‍ത്തി. ഒടുവില്‍ അതേ സിംഹത്തിന്‍റെ വായിലകപ്പെട്ട് അയാള്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിടുകയാണ്. സൗത്ത് ആഫ്രിക്കയിലെ സഫാരി പാര്‍ക്കില്‍ കഴിഞ്ഞയാഴ്ചയാണ് സിംഹം ഒരാളെ ടൂര്‍ ട്രക്കില്‍നിന്ന് കടിച്ചെടുത്ത് വലിച്ചുകൊണ്ട് പോയത്. 

സിംഹം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒപ്പമുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയിരുന്നു. പാര്‍ക്കിന്‍റെ ഉടമസ്ഥനായ മൈക്കിള്‍ ഹോഡ്ഗെയുടെ കഴുത്തില്‍ കടിച്ചുപിടിച്ചുകൊണ്ട് സിംഹം വലിച്ചുകൊണ്ട് പോകുന്ന ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള ആ ദൃശ്യങ്ങള്‍ അവസാനിച്ചത് ഒരു വെടിയൊച്ചയിലാണ്. 

ഹൊഡ്ഗെയെ രക്ഷിക്കാന്‍ ആ സിംഹത്തെ വെടിവച്ച് കൊല്ലുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ അബോധാവസ്ഥയിലാണ് ഹൊഗ്ഡെ. 72 കാരനമായ ഹൊഗ്ഡെ സിംഹങ്ങളോടുളള പ്രിയം മൂലമാണ് കുടുംബത്തോടൊപ്പം ഇംഗ്ലണ്ടില്‍നിന്ന് സൗത്ത് ആഫ്രിക്കയിലേക്ക് തമാസം മാറിയത്.

പത്ത് വര്‍ഷം മുമ്പാണ് ഇയാള്‍ക്ക് ഒരു സിംഹ കുഞ്ഞിനെ കിട്ടുന്നത്. പിന്നീട് ഇതിനെ വളര്‍ത്തിയത് ഹൊഗ്ഡെയാണ്. ഒടുവില്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ആ സിംഹം ഹൊഗ്ഡെയെ ആക്രമിച്ചു. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ കൂടെ ഉണ്ടായിരുന്നവര്‍ വെടി വച്ചതിനെ തുടര്‍ന്ന് സിഹം ചത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അപ്രതീക്ഷിത സീറ്റുകളിൽ ബിജെപിക്ക് അട്ടിമറി വിജയം, ശക്തി കേന്ദ്രങ്ങളിൽ ബിജെപി കുതിക്കും; വോട്ടെണ്ണൽ തലേന്ന് ശുഭ പ്രതീക്ഷ പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ
ഫലം യുഡിഎഫിന് അനുകൂലമെങ്കിൽ നാളെത്തന്നെ നിരീക്ഷകരെത്തും; നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കാൻ നീക്കം; ഫലം ‌എഐസിസിക്കും നിർണായകം