
മുംബൈ: അശാസ്ത്രീയമായി ഡാമുകൾ ഒന്നിച്ച് തുറന്ന് വിട്ടതാണ് കേരളത്തിൽ പ്രളയക്കെടുതിക്ക് ആക്കം കൂട്ടിയത് എന്ന് പരിസ്ഥിതി ശാസ്ത്രഞ്ജൻ മാധവ് ഗാഡ്ഗിൽ. വർഷങ്ങളായി പശ്ചിമഘട്ടത്തിൽ നടന്നു വരുന്ന ഘനന പ്രവർത്തനങ്ങളും പ്രകൃതി ദുരന്തിന്റെ ശക്തി കൂട്ടി മനുഷ്യനിർമ്മിതമായ ദുരന്തിനാണ് കേരളം സാക്ഷിയായതെന്നും ഗാഡ്ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
അതിസങ്കീർണ്ണമായ പ്രക്യതിദുരന്തത്തിലൂടെയാണ് കേരളം കടന്നു പോയത്. പശ്ചിമഘട്ടത്തിൽ പ്രവർത്തിക്കുന്ന ക്വാറികളും മണ്ണിടിച്ചിലുമാണ് ദുരന്തം വരുത്തിവെച്ചതിന് പ്രധാന കാരണം. ശാസ്ത്രീയമായി ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാതെ അപ്രതീക്ഷിതമായി ഡാമുകൾ തുറന്ന് വിട്ടതാണ് സുരക്ഷിതമായ പല സ്ഥലങ്ങളയും വെള്ളത്തിനടയിലാക്കിയത് ഗാഡ്ഗിൽ പറയുന്നു.
കേരളത്തിൽ പ്രവർത്തിക്കുന്ന നിയമവിരുദ്ധമായ പല പാറമടകളും സർക്കാർ . നിയമ വിധേയമാക്കുകയാണ്.ഇത് വീണ്ടും ദുരന്തമാവർത്തിക്കാൻ കാരണമാകും. 50 വർഷങ്ങൾ പഴക്കമുള്ള ഡാമുകൾ ഡീകമ്മീഷൻ ചെയ്യണമെന്ന തന്റെ റിപ്പോർട്ടിലെ നിർദ്ദേശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു . ദുരന്തത്തിൽ തകർന്ന പ്രദേശങ്ങൾ പുനർനിർമ്മിക്കുപ്പോള്‍ ശാസ്ത്രീയമായതും പ്രകൃതിക്ക് അനുയോജ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നും ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam