തുഞ്ചത്ത് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി പിടിയിലായി

Published : Aug 13, 2017, 11:02 AM ISTUpdated : Oct 05, 2018, 12:43 AM IST
തുഞ്ചത്ത് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി പിടിയിലായി

Synopsis

മലപ്പുറം: തിരൂര്‍ തുഞ്ചത്ത് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ജയചന്ദ്രന്‍ അറസ്റ്റിലായി. ജ്വല്ലറിയില്‍ നിന്നുള്ള ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് 15 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ജയചന്ദ്രനെതിരെയുള്ള കേസ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇയാള്‍ ഒളിവിലായിരുന്നു.

ജ്വല്ലറി ഉടമയായ ജയചന്ദ്രന്‍ മുങ്ങിയതോടെ തട്ടിപ്പിനിരയായ എണ്ണായിരത്തോളം ആളുകള്‍ ജയചന്ദ്രനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ ബാഹുല്യം കാരണം തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രത്യേക കൗണ്ടര്‍ തന്നെ സ്ഥാപിച്ചാണ് അന്ന് നിക്ഷേപകരുടെ പരാതി സ്വീകരിച്ചിരുന്നത്.  ജ്വല്ലറിയുടെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞാണ് പതിനായിരത്തോളം നിക്ഷേപകരില്‍ നിന്ന് ജയചന്ദ്രന്‍ പണം വാങ്ങിയത്.എട്ട് ഡയറക്ടര്‍മാര്‍ അടങ്ങിയ കമ്പനി രൂപീകരിച്ചായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ വര്‍ഷം ജയചന്ദ്രന്‍ മുങ്ങിയതോടെയാണ് പണം നഷ്ടപെട്ട വിവരം നിക്ഷേപകര്‍ അറിഞ്ഞത്.ഇടനിലക്കാരായ നൂറുകണക്കിന് ഏജന്റുമാരും ഈ തട്ടിപ്പില്‍ ബലിയാടുകളായി. പൊലീസ് സ്റ്റേഷനില്‍ ഇതുവരെ ലഭിച്ച പരാതികള്‍മാത്രം ഏതാണ്ട് പതിനഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പുണ്ട്.

 തട്ടിച്ചെടുത്ത പണം കൊണ്ട് ജയചന്ദന്‍ ബംഗളുരു,തിരൂര്‍,താനൂര്‍ എന്നിവിടങ്ങളിലായി കോടിക്കണക്കിന് രൂപയുടെ ഭൂമികളും കെട്ടിടങ്ങളും വാങ്ങിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനുശേഷം മാത്രമേ തട്ടിപ്പിന്റെ മുഴുവന്‍ കാര്യങ്ങളും വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം
തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ