
ഭോപ്പാൽ: മധ്യപ്രദേശിൽ ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജബുവ സ്വദേശി ആരിഫ് ഹുസൈനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മേഘ്നഗറിലെ ഷെരാണി മുല്ല സ്വദേശിയായ സൽമ ഭാനു നൽകിയ പരാതിയിലാണ് കേസ്.
പൊണ്ണത്തടി കാരണമാണ് ഭർത്താവ് മൊഴി ചൊല്ലിയതെന്ന് ഭാര്യ സൽമ ഭാനു പരാതിയിൽ ആരോപിച്ചു. പൊണ്ണത്തടിയാണെന്ന് പറഞ്ഞ് ആരിഫ് വളരെ മോശമായി പെരുമാറുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്യാറുണ്ട്. മേഘ്നഗറിലെ വീട്ടിലെത്തിയാലും ക്രൂരമായ മർദ്ദനത്തിന് ഇരയാക്കും. ഇതിനിടയിൽ ആരിഫ് തന്നെ മൊഴി ചൊല്ലുകയും ചെയ്തപ്പോഴാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും ഭാനു കൂട്ടിച്ചേർത്തു.
ഇയാൾക്കെതിരെ 2018 പുതിയ മുസ്ലീം വനിതാ (വിവാഹ സംരക്ഷണ അവകാശം) നിയമപ്രകാരം കേസെടുത്തതായി മേഘ്നഗർ എസ്എച്ച്ഒ കുശാൽ സിങ്ങ് റാവത്ത് പറഞ്ഞു. 10 വർഷം മുമ്പാണ് സൽമ ഭാനുവും ആരിഫും വിവാഹിതരായത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam