സ്‌ത്രീകളുടെ അടിവസ്‌ത്രങ്ങള്‍ മോഷ്‌ടിക്കുന്നയാള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി

Web Desk |  
Published : Mar 22, 2017, 05:26 PM ISTUpdated : Oct 04, 2018, 06:19 PM IST
സ്‌ത്രീകളുടെ അടിവസ്‌ത്രങ്ങള്‍ മോഷ്‌ടിക്കുന്നയാള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി

Synopsis

ബംഗളുരു: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന വൈകൃതമുളളയാള്‍ വനിതാ ഹോസ്റ്റലിലെ സിസിടിവി ക്യാമറയില്‍ കുടുങ്ങി.ബംഗളൂരുവിലെ മഹാറാണി കോളേജ് ഹോസ്റ്റലിലെത്തി അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് ബിഹാര്‍ സ്വദേശിയായ യുവാവ് ക്യാമറയില്‍ കുടുങ്ങിയത്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിഹാര്‍ സ്വദേശിയായ അബു തലീം സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന മാനസിക വൈകൃതമുളളയാളാണ്. ഹോസ്റ്റലുകളുള്‍പ്പെടെ സ്ത്രീകള്‍ താമസിക്കുന്നയിടങ്ങളിലെത്തി അടിവസ്ത്രങ്ങള്‍ എടുത്ത് സ്വയം ധരിക്കാറുണ്ട് അബു തലീം. ബംഗളൂരുവിലെ മഹാറാണി വനിതാ കോളേജ് ഹോസ്റ്റലില്‍ ഇങ്ങനെയെത്തിയപ്പോഴാണ് ഇയാള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങിയത്.

ഹോസ്റ്റലിലെ ടെറസില്‍ നഗ്‌നനായെത്തി സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച അബു തലീം അവ ധരിക്കുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനും ഹോസ്റ്റലില്‍ താമസിക്കുന്നവരും ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. നൂറോളം പേരെ ചോദ്യം ചെയ്ത പൊലീസ് ഒടുവില്‍ അബു തലീം തന്നെയാണ് ഹോസ്റ്റലില്‍ എത്തിയതെന്ന് കണ്ടെത്തി.

ആറ് മാസം മുമ്പ് ഹോസ്റ്റലില്‍ നിന്ന് പരാതി നല്‍കിയിരുന്നെങ്കിലും സിസിടിവി ഇല്ലാതിരുന്നതിനാല്‍ ആളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. മാനസിക വൈകൃതമുളളതിനാല്‍ ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കി. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ കൂടുതല്‍ നടപടികളുളളൂ എന്നാണ്  പൊലീസ് പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്
ആറ് മിനിറ്റ് സമയം മാത്രം ! സ്കൈ ജ്വല്ലറിയിൽ നടന്നത് വൻ കവർച്ച, 10 കോടിയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്