ശബരിമല ദർശനത്തിന് തയ്യാറായി കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ യുവതികൾക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. മലപ്പുറം വഴിക്കടവ് സ്വദേശി സംഗീതിനെയാണ് ആക്രമിച്ചത്.
മലപ്പുറം: ശബരിമല ദർശനത്തിന് തയ്യാറായി കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ യുവതികൾക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. മലപ്പുറം വഴിക്കടവ് സ്വദേശി സംഗീതിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരക്കോട് ക്ഷേത്രം ഉത്സവത്തിനിടെയാണ് ആക്രമിച്ചതെന്ന് സംഗീത്. പിന്നാൽ ആര്‍എസ്എസ് ബിജെപി പ്രവർത്തകരെന്നും സംഗീത് ആരോപിച്ചു.
നേരത്തെ യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സംഘപിരിവാര്‍ സംഘടനകള്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയ കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂര്‍ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വിഎസും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.
സുപ്രീംകോടതി വിധി വന്നതുമുതല്‍ സന്നിധാനത്തേക്ക് പോകാന്‍ വ്രതം എടുക്കുന്നുണ്ടെന്ന് യുവതികള്‍ വ്യക്തമാക്കിയുന്നു. തുടര്‍ന്ന് യുവതിയുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. അജ്ഞാത അക്രമികള്‍ വീടിന് നേരെ കല്ലെറിയുകയായിരുന്നു.