
ജമ്മു:കോടതിയുടെ സഹായത്തോടെ വിവാഹിതരാവുകയും തുടര്‍ന്ന് കാണാതാവുകയും ചെയ്ത ദമ്പതികളിലൊരാളെ പൊലീസ് രക്ഷപ്പെടുത്തി. പ്രണയവിവാഹിതരായ തങ്ങളെ ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയതെന്നാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി. ഭര്‍ത്താവ് ഷൗക്കത്ത് അലിയെയാണ് പൊലീസ് കണ്ടെത്തിയത് എന്നാല്‍ യുവതിയെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കത്വ ജില്ലയിലെ മന്യേരി സ്വദേശിയാണ് ഷൗക്കത്ത് അലി. വിവാഹിതരായി മൂന്നാംദിവസമാണ് ഇവരെ കാണാതാകുന്നത്.
വിവാഹത്തിന് പെണ്‍വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിച്ചോടുകയും പിന്നീട് കോടതിയുടെ സഹായത്തോടെ വിവാഹിതരാവുകയുമായിരുന്നു. കാണാതായ യുവാവിനെ ഒരു കൂട്ടം ആള്‍ക്കാര്‍ സംഘം ചേര്‍ന്ന് പീഡിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ യുവാവിന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ രക്ഷിച്ചത്. ഭാര്യയെ ബന്ധുക്കള്‍ തന്നെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam