
കല്‍പ്പറ്റ: മാനന്തവാടിയ്ക്കടുത്ത് തലപ്പുഴയില്‍ കമ്പിപ്പാലത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തലപ്പുഴ ഗവ. യുപി സ്‌കൂള്‍ അധ്യാപകനായ ജിജി എസ്. പോളിന്‍റെ മകനും ദ്വാരക പോളിടെക്‌നിക് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ ലിജിന്‍ പോള്‍ (22) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച കമ്പിപ്പാലത്തിനടുത്താണ് ലിജിന്‍ ഒഴുക്കില്‍പ്പെട്ടത്. ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി 46-ാം മൈലിലെ പാല്‍ സൊസൈറ്റിക്ക് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഒഴുക്കില്‍പ്പെട്ട അന്ന് മുതല്‍ ലിജിന് വേണ്ടി നാട്ടുകാരും നേവിയുടെ ഒരു സംഘവും തിരച്ചില്‍ നടത്തിയിരുന്നു.
എന്നാല്‍ ശക്തമായ ഒഴുക്കും പുഴയിലേക്ക് മരങ്ങള്‍ വീണതും കാരണം പലപ്പോഴും തിരച്ചില്‍ നിര്‍ത്തി വെക്കേണ്ടതായി വന്നിരുന്നു. ലിജിന്‍ പുഴയില്‍ വീണ് അല്‍പ്പദുരം ഒഴുകി പോയതിന് ശേഷമാണ് പരിസരവാസികളുടെ ശ്രദ്ധയിപ്പെട്ടത്. ഈ സമയം ഒഴുക്കില്‍പ്പെട്ടത് ആരാണെന്ന് മനസിലായിരുന്നില്ലെങ്കിലും അടുത്ത ദിവസം തന്നെ ലിജിന്‍റെ കുട പുഴയില്‍ നിന്ന് കണ്ടെത്തി. ഇതോടെയാണ് ഒഴുക്കില്‍പ്പെട്ടത് ലിജിന്‍ ആണെന്ന് തിരിച്ചറിഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam