മലയൻകീഴിൽ ജനൽ തകർത്ത് വീടിനകത്തെത്തിയ വെടിയുണ്ടയുടെ ദുരൂഹത നീങ്ങി

By Web TeamFirst Published Nov 20, 2018, 10:53 PM IST
Highlights

ബാലസ്റ്റിക്-ഫോറൻസിക വിദഗ്ദരും സൈനികോദ്യോഗസ്ഥരും ഇന്ന് വിശദമായ പരിശോധന നടത്തി. സെൽഫ് ലോഡിംഗ് റൈഫിൾ ഇനത്തിലെ തോക്കിൽ നിന്നുള്ള വെടിയുണ്ടയാണിതെന്ന് പ്രഥമിക പരിശോധനയിൽ വ്യക്തമായി

തിരുവനന്തപുരം:  മലയൻകീഴിൽ ജനൽ തകർത്ത് വീടിനകത്തെത്തിയ വെടിയുണ്ട മുക്കുന്നി മലയിലെ ഫയറിംഗ് സ്റ്റേഷനിൽ നിന്ന് തൊടുത്തതെന്ന് പൊലീസ് നിഗമനം . സൈനിക വിഭാഗം ഉപയോഗിക്കുന്ന തോക്കിൽ നിന്നുള്ള വെടിയുണ്ടയാണെന്ന് ബാലസ്റ്റിക് പരിശോധനയിൽ വ്യക്തമായി. സംഭവ സ്ഥലം സൈനിക ഉദ്യോഗസ്ഥർ സന്ദർശിച്ചു.  

ബാലസ്റ്റിക്-ഫോറൻസിക വിദഗ്ദരും സൈനികോദ്യോഗസ്ഥരും ഇന്ന് വിശദമായ പരിശോധന നടത്തി. സെൽഫ് ലോഡിംഗ് റൈഫിൾ ഇനത്തിലെ തോക്കിൽ നിന്നുള്ള വെടിയുണ്ടയാണിതെന്ന് പ്രഥമിക പരിശോധനയിൽ വ്യക്തമായി .ഇത്തരം തോക്കുകൾ സൈനിക-അ‍ർധ സൈനിക വിഭാഗങ്ങളാണ് ഉപയോഗിക്കുന്നത് . വീട്ടിൽ നിന്ന് ഏകദേശം 2.5 കിലോമീറ്റർ അപ്പുറമുള്ള മുക്കുന്നി മലയിലെ ഷൂട്ടിംഗ് റേഞ്ചിൽ ശനിയാഴ്ച സിആർപിഎഫ് ഫയറിംഗ് പരിശീലനം നടത്തിയിരുന്നു. 

ഇതിനിടെയാവാം ദിശ മാറി വെടിയുണ്ടെയത്തിയതെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നിഗമനം.വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള ഷൂട്ടിംഗ് റേഞ്ചിൽ സൈനിക-അർദ്ധ സൈനിക വിഭാഗങ്ങൾ പരിശീലനം നടത്താറുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുക്കും. സ്ഥലത്തെത്തിയ സൈനിക ഉദ്യോഗസ്ഥർ പ്രതികരിക്കാൻ കൂട്ടാക്കിയില്ല..മലയിൻകീഴ് എസ്ഐ സുരേഷ്കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത് .വെടിയുണ്ട കൂടുതൽ പരിശോധനകൾക്കായി കസ്റ്റഡിയിലെടുത്തു. 
 

click me!