
ബംഗളുരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെ ബിജെപിയ്ക്കൊപ്പം ചേര്‍ന്നെന്ന വാദങ്ങള്‍ തള്ളി ബെല്ലാരി എംഎല്‍എ നാഗേന്ദ്ര. കോണ്‍ഗ്രസ് ആസ്ഥാനത്ത് നേരിട്ടെത്തി നാഗേന്ദ്ര പിന്തുണ പ്രഖ്യാപിച്ചു. നേരത്തേ നാഗേന്ദ്ര ബിജെപിയ്ക്കൊപ്പം ചേര്‍ന്നെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
അതേസമയം കുമാരസ്വാമിയും കോണ്‍ഗ്രസും വൈകിട്ട് ഗവര്‍ണറെ കണ്ടതോടെ ബിജെപി ക്യാപ് വീണ്ടും സമ്മര്‍ദ്ദത്തിലാണ്. പ്രകാശ് ജാവദേക്കറും പിയൂഷ് ഗോയലുമടങ്ങുന്ന അമിത് ഷായുടെ ദൂതന്മാര്‍ പലവട്ടം ബിജെപി ഓഫിസില്‍ യോഗം ചേര്‍ന്നു.
ചുരുങ്ങിയത് 9 എംഎല്‍മാരെ അടര്‍ത്തിയെടുക്കാനാണ് നീക്കം നടത്തിയതെങ്കിലും വിജയം കണ്ടു എന്ന് അമിത്ഷായ്ക്കുറപ്പ് നല്കാന്‍ അവര്‍ക്കാവുന്നില്ല. പഴയ ബിജെപി ബന്ദമുള്ളവരെയും ലിംഗായത്തുകളെയും ലക്ഷ്യമിടുന്നതിനൊപ്പം കോണ്‍ഗ്രസിലെയും ജെഡിഎസിലെയും അസംതൃപ്തരെയും ചാക്കിടാന്‍ 100 കോടി രൂപവരെ ഓരോരുത്തര്‍ക്കും വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam