
നാഗ്പുർ: മഹാരാഷ്ട്രയിൽ പോലീസുകാരന്റെ മകളെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച അംബർനാഥിലായിരുന്നു സംഭവം. നാഗ്പുർ സ്വദേശിയായ എഎസ്ഐയുടെ മകളും സോഫ്റ്റ്വെയർ എൻജീനിയറുമായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തും നാഗ്പുർ സ്വദേശിയുമായ നിഖിലേഷ് പാട്ടിൽ, ഇയാളുടെ സുഹൃത്ത് അക്ഷയ് എന്നിവർ അറസ്റ്റിലായി.
തിങ്കളാഴ്ച നിഖിലേഷ്, നിലേഷ് എന്ന സുഹൃത്തുമായി യുവതിയെ സന്ദർശിക്കാനെത്തി. നിലേഷിന്റെ കാറിലാണ് ഇരുവരും എത്തിയത്. പിന്നീട് യുവതിയുമായി അംബർനാഥിൽ ഇവരുടെ മറ്റൊരു സഹൃത്തായ അക്ഷയ്യുടെ താമസസ്ഥലത്തെത്തി. ഇവിടെവച്ച് നിഖിലേഷും അക്ഷയും യുവതിയെ മാനഭംഗപ്പെടുത്തി. ക്രൂര മാനഭംഗത്തിന് ഇരയായ യുവതി സംഭവം പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞു. ഇതോടെ ഭയന്ന പ്രതികൾ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം ബാഗിലാക്കി വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്തു.
കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു പീഡനവും കൊലപാതകവും നടന്നത്. താഴത്തെ നിലയിൽ നിന്നിരുന്ന നിലേഷ് സംഭവം അറിഞ്ഞിരുന്നില്ല. മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോകുമ്പോൾ സുഹൃത്തുക്കളുടെ അസാധാരണ പെരുമാറ്റം കണ്ട് സംശയം തോന്നി കാര്യം തിരക്കുമ്പോഴാണ് ഇരുവരും ക്രൂരകൃത്യത്തിന്റെ ചുരുൾ നിവർത്തിയത്.
മൃതദേഹം ഉപേക്ഷിച്ചതിനു ശേഷം ഒളിവിൽപോകാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ ഒളിവിൽപോയാലും പോലീസ് പിടികൂടുമെന്ന് നിലേഷ് ഇവരെ ബോധ്യപ്പെടുത്തിയതോടെ മൂന്നു പേരും അടുത്ത പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. പുനെ- ബംഗളൂരു റൂട്ടിൽ ഖൊലാപുരിൽ മൃതദേഹം ഉപേക്ഷിച്ചതായി പ്രതികൾ പോലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam