അശാന്തന്റെ മൃതദേഹത്തോട് അവഗണന; കവിതാ ബാലകൃഷ്ണന്‍ അക്കാദമിയില്‍ നിന്ന് രാജിവച്ചു

Published : Feb 06, 2018, 12:29 AM ISTUpdated : Oct 05, 2018, 02:59 AM IST
അശാന്തന്റെ മൃതദേഹത്തോട് അവഗണന; കവിതാ ബാലകൃഷ്ണന്‍ അക്കാദമിയില്‍ നിന്ന് രാജിവച്ചു

Synopsis

കൊച്ചി:  കഴിഞ്ഞ ദിവസം അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് ലളിതകലാ അക്കാദമി ചെയ്തത്  നീതികരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണെന്നാരോപിച്ച് അക്കാദമി ഭരണസമിതി അംഗമായ കവിതാ ബാലകൃഷ്ണന്‍ അംഗത്വം രാജിവച്ചു.

എല്ലാവര്‍ക്കും നീതികിട്ടുന്ന പൊതുവിടത്തിനായുള്ള സമരം ചെയ്യേണ്ട ഇടത്പക്ഷം സര്‍ക്കാര്‍ നിയോഗിച്ച ഭരണസമിതിക്ക് അശാന്തന്‍ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നും അതിന് സംഘപരിവാര്‍ ശക്തികളുടെ അനുമതി തേടേണ്ടി വരുന്ന അസ്ഥയുണ്ടായെന്നും ഇതിനായി സംഘപരിവാറുമായി സന്ധിച്ചെയ്യേണ്ടി വന്നുവെന്നും കവിതാ ബാലകൃഷ്ണന്‍ രാജി കത്തില്‍ സൂചിപ്പുക്കുന്നു. 

നേരായ മാര്‍ഗത്തിലൂടെയല്ലാതെ മൃതദേഹം കൊണ്ടുപോയ അക്കാദമി മരണാനന്തരം അശാന്തനെ അക്ഷരാര്‍ത്ഥത്തില്‍ അപമാനിച്ചുവെന്നും കവിത ആരോപിക്കുന്നു. വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള പ്രതിരോധം ഈ നാട്ടില്‍ ദുര്‍ബലമാകുന്നുവെന്ന വളരെ തെറ്റായ അടയാളം ഇത് സമൂഹത്തില്‍ വിക്ഷേപിച്ചു കഴിഞ്ഞു. അക്കാദമി ഇക്കാര്യത്തില്‍ മതേതര ജനാധിപത്യ രാഷ്ട്രീയബോധമുള്ള പൊതുജനത്തോട് മാപ്പ് പറയേണ്ട അവസ്ഥയുണ്ട്. ഒരു കലാകാരി എന്ന നിലയിലും കലാചരിത്ര ഗവേഷകയും എഴുത്തുകാരിയുമെന്ന നിലയിലും അക്കാദമിയുമായി അതിന്റെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളിലും തുടര്‍ന്നും സഹകരിച്ചു പോകാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെന്നും കവിത രാജിക്കത്തില്‍ പറയുന്നു. 

പക്ഷേ ഈ കമ്മിറ്റിയില്‍ തുടരാന്‍ പ്രയാസമുണ്ട്. അക്കാദമി ഭരണസമിതി ഏകപക്ഷീയമായി എടുത്ത തീരുമാനവുമായി ഒരു തരത്തിലും രാഷ്ട്രീയമായി യോജിക്കാനാകാതെ വരികയും, ഇത് ഒരു ഇടതുപക്ഷ ഗവണ്‍മെന്റ് നിയോഗിച്ച എക്‌സിക്യുട്ടീവ് മെമ്പര്‍ക്ക് ന്യായീകരിക്കാവുന്ന തീരുമാനമല്ലാതിരിക്കുകയും ചെയ്യുമ്പോള്‍, ഭാവിയിലും ഇത്തരം അവസ്ഥയില്‍ ഈ കമ്മിറ്റിയില്‍ ഉത്തരവാദിത്തത്തോടെയും ഉറപ്പോടെയും വിശ്വാസത്തോടെയും തുടരാനാകില്ലെന്നും  ഇങ്ങനെയൊരു സാഹചര്യമുണ്ടായതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നതെന്നും കവിതാ ബാലകൃഷ്ണന്‍ രാജിക്കത്തില്‍ പറയുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി