അത് നിർമ്മലാ സീതാരാമന്റെ മകളല്ല, പതിവുപോലെ സോഷ്യൽ മീഡിയ നിർമ്മിച്ച വ്യാജവാർത്ത

Published : Jan 02, 2019, 06:08 PM IST
അത്  നിർമ്മലാ സീതാരാമന്റെ മകളല്ല, പതിവുപോലെ സോഷ്യൽ മീഡിയ നിർമ്മിച്ച വ്യാജവാർത്ത

Synopsis

'ഇതാ ആദ്യമായി ഒരു കേന്ദ്രമന്ത്രിയുടെ മകൾ പ്രതിരോധ വകുപ്പിൽ ജോലി നേടിയിരിക്കുന്നു, ഇതാണ് രാജ്യസേവനം' എന്ന അടിക്കുറിപ്പോടെയാണ് നിർമ്മലാ സീതാരാമന്റെയും പ്രതിരോധ വകുപ്പ് ഉദ്യോ​ഗസ്ഥയുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയ പടച്ചുവിടുന്ന അനേകം വ്യാജവാർത്തകളിൽ ഒന്ന് മാത്രമാണിതെന്ന് ഔദ്യോ​ഗിക റിപ്പോർട്ട്.

ദില്ലി: നല്ല വാർത്തകളേക്കാളുപരി വ്യാജവാർത്തകളായിരിക്കും ഒരു പക്ഷേ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വേ​ഗത്തിൽ പ്രചരിക്കുക. അത്തരത്തിലുള്ള പ്രചാരണമാണ് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന്റെ ഫോട്ടോയ്ക്കും ലഭിച്ചിരിക്കുന്നത്. ഇതാ ആദ്യമായി ഒരു കേന്ദ്രമന്ത്രിയുടെ മകൾ പ്രതിരോധ വകുപ്പിൽ ജോലി നേടിയിരിക്കുന്നു, ഇതാണ് രാജ്യസേവനം എന്ന അടിക്കുറിപ്പോടെയാണ് നിർമ്മലാ സീതാരാമന്റെയും പ്രതിരോധ വകുപ്പ് ഉദ്യോ​ഗസ്ഥയുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയ പടച്ചുവിടുന്ന അനേകം വ്യാജവാർത്തകളിൽ ഒന്ന് മാത്രമാണിതെന്ന് ഔദ്യോ​ഗിക റിപ്പോർട്ട്.

നികിത വീരയ്യ എന്ന സൈനിക ഉദ്യോ​ഗസ്ഥയുടെ ചിത്രമാണ് നിർമ്മല സീതാരാമന്റെ മകൾ എന്ന പേരിൽ പ്രചരിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ഔദ്യോ​ഗിക സന്ദർശന വേളയിൽ മന്ത്രിയുടെ സഹായിയായി നിയോ​ഗിച്ച യുവസൈനികയാണ് നികിത വീരയ്യ എന്നാണ് വിശദീകരണം. ഔദ്യോ​ഗിക രേഖകൾ പ്രകാരം വാ​ങ്മയി എന്നാണ് നിർമ്മലാ സീതാരാമന്റെ മകളുടെ പേര്. മകൾക്കൊപ്പമുള്ള യഥാർത്ഥ ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ബിജെപി അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഈ വ്യാജവാർത്ത പ്രചരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി, ഭൂപേൻ ബോറ 22ന് ബിജെയിൽ ചേരും; ഹിമന്തയും ബോറയും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു
ടി.വി താരത്തിന്‍റെ ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തി, സുഹൃത്തിന്‍റെ ഇൻസ്റ്റഗ്രാമിലേക്ക് അയച്ച് പണം ആവശ്യപ്പെട്ട് ഭീഷണി; പരാതി