
തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് കോഴ്സ് പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ല. പ്രവേശനം പൂർത്തിയായപ്പോൾ 19,640 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 15 ബാച്ചുകളിൽ ഒരു കുട്ടി പോലും ചേർന്നിട്ടില്ല.
തിരുവനന്തപുരം തിരുവല്ലം എംജി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ആകെയുള്ള180 സീറ്റുകളില്‍ ഈ വർഷം പ്രവേശനം നേടിയത് 44 വിദ്യാർത്ഥികൾ മാത്രമാണ്.
60 വിദ്യാർത്ഥികൾ പോലും ചേരാത്ത 12 കോളേജുകളുണ്ട് സംസ്ഥാനത്ത്. 15 ബാച്ചിൽ ഒരു കുട്ടിപോലും ചേർന്നില്ല. ആകെ സീറ്റ് 55,204. പ്രവേശനം നേടിയത് 35561. ഒഴിവുള്ളത് 19,640. മുൻവർഷത്തെ ഒഴിവ് 18165.
കാലിയായ സീറ്റുകൾ ബഹുഭൂരിപക്ഷവും സ്വാശ്രയ കോളേജുകളിലാണ്. 18900 ഒഴിവുകളാണ് ഉള്ളത്. സർക്കാർ കോളേജുകളിൽ നൂറു ശതമാനമാണ് പ്രവേശനം. സർക്കാർ നിയന്ത്രിത കോളേജിൽ ഒഴിവ് 740 ഒഴിവുകള്‍ മാത്രമേയുള്ളൂ.
ഒഴിവുകൾ നികത്താൻ പ്ലസ്ടു പാസ്സായവരെ പ്രവേശിപ്പിക്കണമെന്ന മാനേജ്മെന്റുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. സ്വാശ്രയ കോളേജുകളുടെ എണ്ണം കുത്തനെ കൂടിയതും ഗുണനിലവാരം ഇടിഞ്ഞതുമൊക്കെയാണ് കുട്ടികളില്ലാത്ത കോളേജുകൾ പെരുകാൻ കാരണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam